Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latest News

വിമാന യാത്രക്കാർക്ക് ആശ്വാസം; വിമാന ഇന്ധന വില നിയന്ത്രിക്കാൻ 10,000 കോടി രൂപയുടെ ഫണ്ടുമായി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്നു കുതിച്ചുയരുന്ന വിമാന ഇന്ധന വിലയിൽ വിമാന കമ്പനികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമേകി കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ. ഇന്ധനവില ക്രമീകരിക്കുന്നതിനായി 'വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിലേക്ക്'10,000 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തി. പശ്ചിമേഷ്യയിലെ കടുത്ത സംഘർഷങ്ങൾ മൂലം ഇന്ധനവില ചുരുങ്ങിയ കാലയളവിൽ 2.5 മടങ്ങ് വർധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധന നിരക്ക്, യുദ്ധപ്രതിസന്ധിയെ തുടർന്ന് മേയ് മാസത്തോടെ 142 രൂപയായി കുതിച്ചുയർന്നിരുന്നു. ഇതേത്തുടർന്ന് ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവില വർധന മൂലം വിമാനക്കൂലി അനിയന്ത്രിതമായി ഉയരുന്നതു തടയാനും ആഭ്യന്തര വ്യോമയാന മേഖലയെയും സാധാരണക്കാരായ വിമാന യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു സംരക്ഷിക്കാനും കേന്ദ്രത്തിന്‍റെ ഈ സുപ്രധാന തീരുമാനം സഹായിക്കും. 

 

Kerala

'സിസ്റ്റം എറർ'; മെഡി. കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം അധികൃതരുടെ വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിലെ 'സിസ്റ്റം എറർ' ആണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് (55) കഴിഞ്ഞ ജൂൺ 1-ന് മെഡിക്കൽ കോളേജ് വാർഡിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ മകളുടെ മകൻ ബെഡിൽ നിന്നും കാല് ഉയർത്തി നോക്കിയപ്പോഴാണ് പുഴുക്കൾ കിടക്കയിലേക്ക് തുടരെത്തുടരെ വീഴുന്നത് കണ്ടത്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ മേയ് 28-നുണ്ടായ ബൈക്കപകടത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വാർഡിലേക്ക് മാറ്റിയ രോഗിക്ക് കൃത്യമായ പരിചരണം നൽകുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

National

'ഇവിടെ ജീവിക്കണമെങ്കിൽ വന്ദേമാതരം പാടണം'; മുസ്‌ലിം ബോർഡിനെതിരെ സുവേന്ദു അധികാരി,

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സ്കൂളുകളിലും മദ്രസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉത്തരവിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. ഉത്തരവ് ഉടനടി പിൻവലിക്കണമെന്നും മുസ്‌ലിം വിദ്യാർത്ഥികൾക്ക് ഇതിൽ നിന്ന് ഇളവ് നൽകണമെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ആവശ്യപ്പെട്ടു. മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബോർഡ് വക്താവ് ഡോ. എസ്ക്യുആർ. ഇല്യാസ് വ്യക്തമാക്കി.

എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സുവേന്ദു അധികാരി കടുത്ത ഭാഷയിൽ പ്രതികരിച്ചു. "ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും പാടണം. എല്ലാ സ്കൂളുകളിലും ഇത് നിർബന്ധമാണ്. ഇത് ഭാരതീയ സംസ്കാരമാണ്, സനാതന സംസ്കാരമാണ്. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ല," എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വന്ദേമാതരം ഒരു പ്രത്യേക മതത്തിന്‍റേതല്ലെന്നും രാജ്യത്തിന്‍റേതാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി.

ദേശീയഗാനത്തിന് മുൻപായി വന്ദേമാതരത്തിന്‍റെ എല്ലാ വരികളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുതിയ നിർദേശത്തെ ശശി തരൂർ എംപി ചോദ്യം ചെയ്തതും ഇതിനിടെ വലിയ ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്‍റെ മുഴുവൻ വരികളും നിർബന്ധമാക്കുന്നത് അനാവശ്യ ഭാരമാണെന്ന് തരൂർ പറഞ്ഞു.

ഇതിനെതിരെ കോൺഗ്രസ് മുസ്‌ലിം ലീഗിന്‍റെയും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. 1950-ൽ ഭരണഘടനാ നിർമാണ സഭ വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചതാണെങ്കിലും, പുതിയ ഉത്തരവുകളോടെ വിഷയം വീണ്ടും ദേശീയ തലത്തിൽ വൻ വിവാദമായി മാറിയിരിക്കുകയാണ്.

 

National

തൃണമൂലിൽ വൻ വിള്ളൽ; 60 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് വിമതർ

കോൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിടിച്ചുലച്ച് വൻ ആഭ്യന്തര കലഹം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട റിതബ്രത ബാനർജി തനിക്ക് 59 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തി. താനുൾപ്പെടെ 60 എംഎൽഎമാർ വിമത പക്ഷത്തുണ്ടെന്നാണ് റിതബ്രതയുടെ അവകാശവാദം.

ഈ അവകാശവാദം ശരിയാണെങ്കിൽ മമത ബാനർജിയെ അനുകൂലിക്കുന്നവരുടെ എണ്ണം വെറും 20 ആയി ചുരുങ്ങും. 59 എംഎൽഎമാർ ഒപ്പിട്ട കത്ത് തന്‍റെ കൈവശമുണ്ടെന്നും റിതബ്രത വ്യക്തമാക്കി. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കത്തിലെ ഒപ്പുകളുടെ വിശ്വാസ്യത രാഷ്ട്രീയ നിരീക്ഷകർ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നീ രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് അടിയന്തരമായി പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ. ഇതിനിടെ, നിയമസഭയിലെ പുതിയ പാർട്ടി ഭാരവാഹികളെ നിശ്ചയിച്ചുകൊണ്ട് തൃണമൂൽ നേതാവ് കല്യാൺ ബാനർജി സ്പീക്കർ രതീന്ദ്ര ബോസിന് 'എക്സിൽ' കത്തയച്ചു.

ശോഭൻദേബ് ചതോപാധ്യായയെ സഭാ നേതാവായും അഷിമ പത്ര, നയന ബന്ദോപാധ്യായ എന്നിവരെ ഡെപ്യൂട്ടി ലീഡർമാരായും ഫിർഹാദ് ഹക്കീമിനെ ചീഫ് വിപ്പായും നിയമിച്ചതായാണ് അറിയിപ്പ്.

Kerala

കേരളത്തിൽ മദ്യപാനം കൂടുന്നു; നാലിൽ ഒരാൾ മദ്യപിക്കുന്നവർ, മുൻ വർഷങ്ങളേക്കാൾ വർധനവെന്ന് സർവേ!

തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരിൽ മദ്യപാന ശീലം വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. സംസ്ഥാനത്തെ നാലിൽ ഒരു പുരുഷൻ മദ്യപിക്കുന്നവരാണെന്നാണ് 2023-24 വർഷത്തെ സർവേ വ്യക്തമാക്കുന്നത്. 2019-20-ലെ കഴിഞ്ഞ സർവേ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരിലെ മദ്യപാന നിരക്കിൽ 14 ശതമാനത്തിന്‍റെ ആപേക്ഷിക വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ 22.7% പേർ മദ്യം കഴിക്കുന്നവരാണ്. മുൻപ് ഇത് 19.9% ആയിരുന്നു. ദേശീയ ശരാശരിയായ 18.9 ശതമാനത്തേക്കാൾ മുകളിലാണ് കേരളത്തിലെ നിരക്ക്. അതേസമയം, സംസ്ഥാനത്തെ സ്ത്രീകളിലെ മദ്യപാന നിരക്ക് 0.3% എന്ന വളരെ കുറഞ്ഞ അളവിലാണ്. രാജ്യത്ത് അരുണാചൽ പ്രദേശാണ് (50.5%) മദ്യപാനത്തിൽ ഒന്നാമത്. 43.9 ശതമാനവുമായി തെലങ്കാന തൊട്ടുപിന്നിലുണ്ട്. ഈ പട്ടികയിൽ 19-ാം സ്ഥാനത്താണ് കേരളം.

2005-06 കാലഘട്ടം മുതൽ സംസ്ഥാനത്ത് മദ്യപാന നിരക്കിൽ പ്രകടമായിരുന്ന കുറവാണ് പുതിയ സർവേയോടെ മാറിമറിഞ്ഞത്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് മദ്യപിക്കുന്നവർ കൂടുതൽ. ഗ്രാമങ്ങളിൽ 23.7% പുരുഷന്മാരും നഗരങ്ങളിൽ 21.5% പേരും മദ്യപിക്കുന്നു. എന്നാൽ, ഈ സർവേ ഫലങ്ങൾ ബെവ്കോയുടെ മദ്യവിൽപ്പന കണക്കുകളുമായി പൂർണമായി പൊരുത്തപ്പെടുന്നില്ല.

2019-20-ൽ 3.35 കോടി കേസ് മദ്യം വിറ്റഴിച്ച സ്ഥാനത്ത് 2023-24-ൽ വിൽപ്പന 3.30 കോടി കേസുകളായി നേരിയ തോതിൽ കുറയുകയാണ് ചെയ്തത്. എങ്കിലും, മദ്യത്തിന്‍റെ വില വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയുടെ ആകെ വരുമാനം 14,708 കോടി രൂപയിൽ നിന്നും 19,089 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

Kerala

'സഭയിൽ തലങ്ങും വിലങ്ങും നടക്കരുത്'; പുതിയ എംഎൽഎമാർക്ക് തിരുവഞ്ചൂരിന്‍റെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങളും മര്യാദകളും കർശനമായി പാലിക്കണമെന്ന് അംഗങ്ങൾക്ക് പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയിലെ മുതിർന്ന അംഗങ്ങൾ കാണിക്കുന്ന മാതൃകയും ഗൗരവവും ഉൾക്കൊള്ളാൻ നിയമസഭയിലെത്തിയ 71 പുതിയ അംഗങ്ങളും തയ്യാറാകണമെന്ന് സ്പീക്കർ സഭയെ അറിയിച്ചു.

പുതിയ സഭയുടെ ആദ്യ ദിനങ്ങളിൽ പല അംഗങ്ങളും പരിധിവിട്ട സ്വാതന്ത്ര്യത്തോടെയാണ് ഇടപെട്ടതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ചെയറിന് (സ്പീക്കറുടെ ഡയസ്) മുഖം മറച്ചു നിൽക്കുക, സഭയ്ക്കുള്ളിൽ തലങ്ങും വിലങ്ങും നടക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭാ ചട്ടങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നതിനായി പുതിയ അംഗങ്ങൾക്കായി വരുന്ന ജൂൺ 17-ന് പ്രത്യേക സെമിനാർ സംഘടിപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു. ഈ സെമിനാറിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്ത് പുതിയ ജനപ്രതിനിധികൾക്ക് മാർഗ നിർദേശങ്ങൾ നൽകും. സഭയുടെ അന്തസും ആചാരങ്ങളും കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും റൂളിംഗിൽ സ്പീക്കർ ആവശ്യപ്പെട്ടു.

 

Kerala

'പവർ ബ്രോക്കർമാർ ഭരിക്കുന്നു' എന്ന് പിണറായി, മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി!

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്. പ്രതിപക്ഷത്തുനിന്ന് വി. ജോയ് ആണ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്.

ഭരണമാറ്റത്തിന് ശേഷം ഒരു മാനദണ്ഡവും പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വി. ജോയ് ആരോപിച്ചു. ഭരണകക്ഷി സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്നതനുസരിച്ചാണ് സ്ഥലംമാറ്റം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, മേയ് മാസം വിരമിക്കൽ കാലമാണെന്നും ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചാണ് സ്ഥലംമാറ്റങ്ങൾ നടത്തിയതെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.

മുൻപ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്തെ സ്ഥലംമാറ്റങ്ങളെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പഴയ നിയമസഭാ മറുപടികൾ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പ്രതിരോധം. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ കടുത്ത വിമർശനമുയർത്തി. സർക്കാർ അധികാരത്തിൽ വരും മുൻപ് തന്നെ സ്ഥലംമാറ്റങ്ങൾ തുടങ്ങിയെന്നും പവർ ബ്രോക്കർമാരും ദല്ലാൾമാരുമാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാനദണ്ഡം മറികടന്നുള്ള സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിനിടെ മന്ത്രി സണ്ണി ജോസഫിന്‍റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച കാര്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മന്ത്രി അതിനോട് പ്രതികരിച്ചില്ല. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 

International

യുകെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ, ജഡ്ജിക്കെതിരെ സിക്ക് സംഘടനകൾ

ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ വിക്രം ദിഗ്‌വ (23) എന്ന സിക്ക് യുവാവ് കൗമാരക്കാരനായ ഹെൻറി നൊവാകിനെ (18) കുത്തിക്കൊന്ന കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി സിക്ക് സംഘടനകൾ. കൊലപാതകത്തിന് ഉപയോഗിച്ച 21 സെന്‍റിമീറ്റർ നീളമുള്ള കത്തി സിക്ക് മതവിശ്വാസികൾ ധരിക്കുന്ന പവിത്രമായ 'കൃപാൺ' ആണെന്ന തരത്തിൽ കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

കേസ് പരിഗണിച്ച സതാംപ്ടൺ ക്രൗൺ കോടതി ജഡ്ജി വില്യം മൂസ്‌ലി, പ്രതി മതപരമായ ഒരു ആയുധത്തെ അക്രമത്തിനായി ഉപയോഗിച്ച് സ്വന്തം മതത്തിനും കുടുംബത്തിനും നാണക്കേടുണ്ടാക്കിയെന്ന് മുൻപ് നിരീക്ഷിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പേർഷ്യൻ വംശജരായ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു കത്തിയാണെന്നും അത് സിക്ക് ആചാരപ്രകാരമുള്ള കൃപാൺ അല്ലെന്നും സിക്ക് ഫെഡറേഷൻ യുകെ വ്യക്തമാക്കി.

വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ വിഷയം വംശീയമായി വിയോഗിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. തുടർന്ന്, തങ്ങൾ ആയുധത്തെ കൃപാൺ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ വിഭാഗം പിന്നീട് വിശദീകരിച്ചു.

അതേസമയം, കുത്തേറ്റു വീണ നൊവാക്കിനെ പോലീസ് മൃഗീയമായാണ് കൈകാര്യം ചെയ്തതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഒൻപത് തവണ നിലവിളിച്ചിട്ടും അതുകേൾക്കാതെ പോലീസ് നൊവാക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അവൻ അവസാനം കേട്ട വാക്കുകൾ അതായിരുന്നുവെന്ന് പിതാവ് മാർക്ക് നൊവാക് സങ്കടത്തോടെ പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ കുടുംബം നൊവാക്കിന്‍റെ കുടുംബത്തോട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്.

International

'എനിക്ക് ശ്വാസം മുട്ടുന്നു'; കുത്തേറ്റു വീണ കൗമാരക്കാരനെ യുകെ പോലീസ് വിലങ്ങുവെച്ചു, വൻ പ്രതിഷേധം!

ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന്‍റെ‌ കുത്തേറ്റു മരിക്കാറായ പതിനെട്ടുകാരനെ ബ്രിട്ടീഷ് പ‌ോലീസ് വിലങ്ങുവെച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് നിലവിളിച്ചിട്ടും പോലീസ് യുവാവിന്‍റെ കൈകളിൽ ബലമായി വിലങ്ങുവെക്കുകയായിരുന്നു. സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ ഹെൻറി നൊവാക് എന്ന കൗമാരക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ട ബോഡികാം ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് കള്ളം പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ച പ്രതി സിഖ് വംശജനായ വിക്രം ദിഗ്‌വയ്ക്ക് (23) കോടതി കഴിഞ്ഞ ദിവസം കുറഞ്ഞത് 21 വർഷം തടവോടെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ നൊവാകിന്‍റെ കുടുംബത്തിന്‍റെ അനുമതിയോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തനിക്ക് കുത്തേറ്റെന്ന് നൊവാക് പറയുന്നുണ്ടെങ്കിലും "നിനക്ക് കുത്തേറ്റെന്നോ? എവിടെ? എനിക്ക് തോന്നുന്നില്ല കൂട്ടുകാരാ" എന്ന് പരിഹസിച്ചാണ് പോലീസ് വിലങ്ങുവെച്ചത്.

ബോധരഹിതനായ ശേഷമാണ് പോലീസ് നൊവാകിനെ പരിശോധിച്ചതും കുത്തേറ്റ വിവരം അറിഞ്ഞ് വിലങ്ങ് അഴിച്ചുമാറ്റി സിപിആർ നൽകിയതും. സംഭവത്തിന് പിന്നാലെ യുകെയിൽ വൻ ജനരോഷവും വംശീയ ചർച്ചകളും ഉയർന്നിട്ടുണ്ട്. സതാംപ്ടൺ പോലീസ് സ്റ്റേഷന് മുന്നിൽ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു.

പ്രതി മുൻപ് ഉന്നയിച്ച വംശീയ ആരോപണം പോലീസിന്‍റെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്ന് അന്വേഷിക്കണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് രാജ്യത്ത് ക്രമസമാധാന നില തകരാതിരിക്കാൻ ഹോം സെക്രട്ടറി ശബാന മഹ്മൂദ് ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. പോലീസുകാരുടെ വീഴ്ചയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

International

കുവൈത്തിന് നേരെ ഇറാൻ മിസൈലുകൾ, ഖഷം ദ്വീപ് തകർത്ത് യുഎസ്!

ടെഹ്റാൻ: ഗൾഫ് മേഖലയെ വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാന്‍റെ മിസൈൽ ആക്രമണവും യുഎസിന്‍റെ ശക്തമായ തിരിച്ചടിയും. കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെ, ഇറാന്‍റെ തന്ത്രപ്രധാനമായ ഖഷം ദ്വീപ് ലക്ഷ്യമാക്കി യുഎസ് സൈന്യം കനത്ത വ്യോമാക്രമണം നടത്തി.

സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ 'സ്വയംരക്ഷാ ആക്രമണം' നടത്തിയതെന്ന് യു‌എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്തിനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ കടലിൽ പതിക്കുകയോ തകരുകയോ ചെയ്തു.

ബഹ്‌റൈന് നേരെ വന്ന മൂന്ന് മിസൈലുകൾ യുഎസിന്‍റെയും ബഹ്‌റൈന്‍റെയും വ്യോമപ്രതിരോധ സേനകൾ ചേർന്ന് തകർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍റെ അധീനതയിലുള്ള ഖഷം ദ്വീപിലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയത്.

എന്നാൽ, ഈ ആക്രമണത്തിന് മറുപടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന്‍റെ ആസ്ഥാനത്തിന് നേരെ മിസൈലുകളും ഡ്രോണുകളും അയച്ചതായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.

ഇറാൻ ലക്ഷ്യമിട്ട സൈനിക താവളങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും സിവിൽ കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ വിട്ട മൂന്ന് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടതായും യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഖഷം ദ്വീപിന് നേരെയുണ്ടായ യുഎസ് ആക്രമണത്തോടെ ഗൾഫ് മേഖലയിൽ കനത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

Kerala

'അപ്പയുടെ കഥ സിനിമയാക്കണം, നായകനായി മനസിൽ ഒരാൾ മാത്രം'; മനസ് തുറന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടനും സംവിധായകനുമായ നാദിർഷാ നയിക്കുന്ന ‘നാദിർ ഷോ’ എന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം മനസ് തുറന്നത്.

സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ. തനിക്ക് അഭിനയത്തോടല്ല, മറിച്ച് ഒരു സിനിമ നിർമിക്കാനാണ് കൂടുതൽ താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

"അച്ഛന്‍റെ പേരിലുള്ള ഒരു സിനിമ ചെയ്യണമെന്നത് എന്‍റെ വലിയൊരു സ്വപ്നമാണ്. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. 'ഉമ്മൻ ചാണ്ടി' എന്ന പേരിൽ തന്നെയായിരിക്കണം ആ സിനിമ പുറത്തിറങ്ങേണ്ടത്. അച്ഛന്‍റെ ആ ജനകീയ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്‍റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം," ചാണ്ടി ഉമ്മൻ പറഞ്ഞു.

ചാണ്ടി ഉമ്മന്‍റെ ഈ പ്രതികരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ ജനങ്ങളോട് ഇത്രയധികം ചേർന്നുനിന്ന ഒരു നേതാവിന്‍റെ ജീവിതം സിനിമയാകുമ്പോൾ അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മുൻപ് ബി. ഉണ്ണികൃഷ്ണൻ-നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ഒരു ചിത്രത്തിലെ ചില രംഗങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന തരത്തിൽ ചർച്ചകൾ വന്നിരുന്നു.

എന്നാൽ ഔദ്യോഗികമായ ഒരു ബയോപിക് എന്ന ചാണ്ടി ഉമ്മന്‍റെ പ്രഖ്യാപനം സിനിമാ പ്രേമികളെയും കോൺഗ്രസ് പ്രവർത്തകരെയും ഒരേപോലെ ആവേശത്തിലാക്കിയിരിക്കുകയാണ്.

National

നീറ്റ് യുജി പുനഃപരീക്ഷ: സുപ്രധാന ഹർജി സുപ്രീം കോടതി തള്ളി; പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം നടക്കും

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജൂൺ 21-ലേക്ക് മാറ്റിവെച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം പരമ്പരാഗതമായ 'പെൻ ആൻഡ് പേപ്പർ' (ഓഫ്‌ലൈൻ) രീതിയിൽ തന്നെയാകും പരീക്ഷ നടക്കുകയെന്ന് വ്യക്തമായി.

ആർജെഡി എം.പി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. നിലവിൽ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വലിയ സമ്മർദത്തിലാണെന്നും, അവസാന നിമിഷം പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം ഹർജികൾ മുൻപും തള്ളിയിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയം വേനലവധിക്ക് ശേഷം ജൂലൈയിൽ വിശദമായി പരിഗണിക്കാനായി മാറ്റിവെച്ചു. മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയിരുന്നു.

International

'ഇറാന്‍റെ ഭരണം അവസാനിപ്പിക്കാൻ ഇതാണ് സമയം'; ആഹ്വാനവുമായി മൊസാദ് തലവൻ

ടെൽ അവീവ്: പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്‍റെ തലവൻ ഡേവിഡ് ബാർണിയ നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ താഴെയിറക്കാൻ ഇസ്രയേലും മൊസാദും പ്രതിജ്ഞാബദ്ധരായി തുടരണമെന്ന് ബാർണിയ ആഹ്വാനം ചെയ്തു.

മുൻകാലങ്ങളിൽ ഇറാന്‍റെ ആണവായുധ മോഹങ്ങളെ തടയുക എന്നതായിരുന്നു മൊസാദിന്‍റെ ലക്ഷ്യമെങ്കിൽ, ഇപ്പോഴത്തെ യുദ്ധത്തിന് ശേഷം ഇറാൻ ഭരണകൂടം അതിന്‍റെ ഏറ്റവും ദുർബലവും പരിക്കേറ്റതുമായ അവസ്ഥയിലാണെന്നും ഈ അവസരം മുതലാക്കി അവിടെ ഭരണമാറ്റം കൊണ്ടുവരികയാണ് മൊസാദിന്‍റെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രപരവും സുപ്രധാനവുമായ ഒരു സൈനിക നീക്കത്തിന്‍റെ മധ്യത്തിലാണ് ഇസ്രയേൽ ഇപ്പോഴുള്ളതെന്നും ബാർണിയ കൂട്ടിച്ചേർത്തു.

അതേസമയം, ഡേവിഡ് ബാർണിയ വിരമിക്കുന്നതോടെ മേജർ ജനറൽ റോമൻ ഗോഫ്മാൻ പുതിയ മൊസാദ് തലവനാകും. മുൻപ് ഗോഫ്മാന്‍റെ നിയമനത്തെ സുപ്രീംകോടതിയിൽ ബാർണിയ എതിർത്തിരുന്നുവെങ്കിലും, കോടതി ഉത്തരവിനെ മാനിച്ച് സുഗമമായ ഭരണമാറ്റത്തിന് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

National

കേന്ദ്രമന്ത്രിസഭ പുനഃസംഘടന: കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രിക്ക് സാധ്യത

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ പുതിയ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രി കൂടി ഉണ്ടാകാൻ സാധ്യതയേറുന്നു. രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കെയാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയ കേരളത്തിന് കേന്ദ്രത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ ബിജെപി ഒരുങ്ങുന്നത്. സി. സദാനന്ദൻ മാസ്റ്റർ, കെ. സുരേന്ദ്രൻ, അനൂപ് ആന്‍റണി, അനിൽ ആന്‍റണി എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണനയിലുള്ളതെന്നാണ് സൂചനകൾ.

നിലവിൽ രാജ്യസഭാംഗമായ സി. സദാനന്ദൻ മാസ്റ്റർക്ക്, പാർട്ടിക്കായി ത്യാഗം സഹിച്ച മുതിർന്ന നേതാവ് എന്ന പരിഗണനയും കേഡർമാർക്കിടയിലെ വൈകാരിക സ്വാധീനവും അനുകൂല ഘടകങ്ങളാണ്. മുൻ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ക്രൈസ്തവ വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും കേന്ദ്ര നേതൃത്വവുമായുള്ള നല്ല ബന്ധവും പരിഗണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും യുവനേതാവുമായ അനൂപ് ആന്‍റണിക്കും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ദേശീയ വക്താവ് അനിൽ ആന്‍റണിയും പട്ടികയിലുണ്ട്. ഇവരിൽ ആർക്കാകും നറുക്ക് വീഴുകയെന്ന ആകാംഷയിലാണ് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങൾ.

 

 

National

നീറ്റ് വിവാദം: ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് 58% എൻഡിഎ വോട്ടർമാരും; എൻടിഎ പിരിച്ചുവിടണമെന്ന് സർവേ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നാഷണൽ ടെസ്റ്റിംഗ് ‌ഏജൻസിക്കും തിരിച്ചടിയായി സിവോട്ടർ സർവേ ഫലം. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ, ഭരണകക്ഷിയായ എൻഡിഎയെ പിന്തുണയ്ക്കുന്ന വോട്ടർമാരിൽ 58 ശതമാനം പേരും ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണം എന്ന അഭിപ്രായക്കാരാണ്.

സർവേയിൽ പങ്കെടുത്ത ആകെ ആളുകളിൽ 66 ശതമാനം പേരും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ഉത്തരവാദി വിദ്യാഭ്യാസ മന്ത്രിയാണെന്ന് 46 ശതമാനം പേർ വിരൽ ചൂണ്ടിയപ്പോൾ, 12 ശതമാനം പേർ എൻടിഎയെ കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തകർന്ന പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന് 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. പരീക്ഷകൾ കേന്ദ്രീകൃതമായി നടത്തുന്നതിന് പകരം സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും തന്നെ ചുമതല തിരികെ നൽകണമെന്നും സർവേയിൽ ആവശ്യമുയർന്നു.

മേയ് മൂന്നിന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 21-ലേക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം തന്നെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇതിന് പിന്നാലെ എൻഡിഎ അനുകൂലികൾക്കിടയിൽ നിന്നുപോലും മന്ത്രിക്കെതിരെ വികാരം ശക്തമാകുന്നത് കേന്ദ്ര സർക്കാരിന് വലിയ പ്രതിസന്ധിയാവുകയാണ്.

 

National

'മാതൃഭൂമിയേക്കാൾ പ്രധാനം പിതൃഭൂമിയോ?'; ഇസ്രയേൽ ആക്രമണങ്ങളിലെ മോദിയുടെ മൗനത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന മാരകമായ സൈനിക അധിനിവേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് സ്വന്തം മാതൃരാജ്യത്തേക്കാൾ വലുതാണോ അദ്ദേഹത്തിന്‍റെ 'പിതൃഭൂമി' (ഫാദർലാൻഡ്) എന്ന് കോൺഗ്രസ് പരിഹസിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുകയും ഇന്ധനവില കുറയുകയും ചെയ്യും. ഇത് ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് അത്യന്തം അനിവാര്യമാണ്. എന്നാൽ ഇസ്രയേലിന്‍റെ ഏകപക്ഷീയമായ ആക്രമണങ്ങൾ കാരണം ഈ ചർച്ചകൾ പ്രതിസന്ധിയിലാണ്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പോലും കടുത്ത ഭാഷയിൽ അമർഷം രേഖപ്പെടുത്തുകയും ലോകരാഷ്ട്രങ്ങൾ അധിനിവേശത്തെ അപലപിക്കുകയും ചെയ്യുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി മൗനം തുടരുന്നതാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇസ്രയേൽ നിലപാടിനെ മോദി പിന്തുണയ്ക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.

National

തമിഴ്നാട് ബിജെപിയിൽ രാഷ്ട്രീയ ഭൂകമ്പം; അണ്ണാമലൈ രാജിക്കത്ത് നൽകിയതായി സൂചന

ന്യൂഡൽഹി: തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്നും രാജിവെച്ചതായി സൂചന‌. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അണ്ണാമലൈ രാജിക്കത്ത് കൈമാറിയതായുള്ള റിപ്പോർട്ടുകൾ. വൈകിട്ട് നാല് മണിക്ക് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അന്തിമ തീരുമാനം അണ്ണാമലൈ പ്രഖ്യാപിച്ചേക്കും.

തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതു മുതൽ അണ്ണാമലൈ പാർട്ടിയിൽ സജീവമായിരുന്നില്ല. ബിജെപിയിൽ തനിക്ക് ഇനി ഭാവിയില്ലെന്ന് വിലയിരുത്തിയ അദ്ദേഹം, സൗഹാർദപരമായ അന്തരീക്ഷത്തിൽ പാർട്ടി വിടാനുള്ള താല്പര്യം ദേശീയ അധ്യക്ഷൻ നിതിൻ നബിനെയും ഓർഗനൈസേഷൻ സെക്രട്ടറി ബി.എൽ. സന്തോഷിനെയും അറിയിക്കുകയായിരുന്നു. സ്വന്തം വഴി തെരഞ്ഞെടുക്കാൻ സമയമായെന്നാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ നേതൃത്വത്തോട് വ്യക്തമാക്കിയത്.

എന്നാൽ, അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്താൻ ദേശീയ നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ദേശീയ തലത്തിൽ വലിയ പദവികൾ വാഗ്ദാനം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അടുത്ത നിർദേശം ഉണ്ടാകുന്നതുവരെ ഡൽഹിയിൽ തുടരാൻ അണ്ണാമലൈയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ അണ്ണാമലൈയുടെ ഈ പിന്മാറ്റം തമിഴക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.

 

 

 

 

 

 

 

National

ഡി.കെ. മന്ത്രിസഭയിൽ ആരൊക്കെ? മല്ലികാർജുൻ ഖാർഗെയും കെ.സി. വേണുഗോപാലുമായി ചർച്ച നടത്തി ഡി.കെ. ശിവകുമാർ

ന്യൂഡൽഹി: പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡൽഹിയിലെത്തി കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായാണ് ഡി.കെ. ശിവകുമാർ നിർണായക ചർച്ചകൾ നടത്തിയത്.

മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണം, വിവിധ സമുദായങ്ങൾക്കും പ്രാദേശിക മേഖലകൾക്കും എങ്ങനെ പ്രാതിനിധ്യം നൽകണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനാണ് ചർച്ച. സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ മന്ത്രിമാരുടെ പട്ടിക പുറത്തുവിടുക. ഹൈക്കമാൻഡിന്‍റെ അംഗീകാരം ലഭിച്ച ഉടൻ തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് സൂചന.

 

Kerala

ചരിത്രത്തിലാദ്യം; കേരള നിയമസഭയിൽ ബിജെപിക്ക് ഓഫീസ് അനുവദിച്ചു

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്ക് സഭയ്ക്കുള്ളിൽ സ്വന്തമായി ഓഫീസ് അനുവദിച്ചു. നിയമസഭാ സമുച്ചയത്തിൽ ബിജെപി പാർലമെന്‍ററി പാർട്ടിക്ക് ഓഫീസ് അനുവദിച്ചുകൊണ്ട് സ്പീക്കറുടെ ഓഫീസ് ഉത്തരവിറക്കി.

നിയമസഭാ സമുച്ചയത്തിലെ 303-ാം നമ്പർ മുറിയാണ് പാർലമെന്‍ററി പാർട്ടി ഓഫീസായി അനുവദിച്ചത്. പൂജയ്ക്കുശേഷം ഓഫീസ് തുറക്കുമെന്ന് നേതാക്കൾ പറഞ്ഞു. യുവമോർച്ച സംസ്ഥാന നേതാവിനാണ് ഓഫീസ് ചുമതല. 

 

 

Kerala

ബിജെപി എംഎൽഎയ്ക്ക് ചട്ടവിരുദ്ധമായി സംസാരിക്കാൻ അനുമതി നൽകിയെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിൽ സഭാ ചട്ടങ്ങൾ മറികടന്ന് ബിജെപി എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകിയെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ചട്ടവിരുദ്ധമായി ബിജെപി അംഗത്തിന് പ്രത്യേക പരിഗണന നൽകിയതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയതോടെ സഭയിൽ വൻ ബഹളമുണ്ടായി. എന്നാൽ പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധത്തിനിടയിലും സഭാ നടപടികളുമായി മുന്നോട്ട് പോകാനാണ് സ്പീക്കർ ശ്രമിച്ചത്.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് പ്രസംഗം നടത്തുന്നതിന് മുൻപ് ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിന് സംസാരിക്കാൻ അനുമതി നൽകിയത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

എന്നാൽ സഭയിൽ ആദ്യപ്രസംഗം നടത്താൻ അർഹതയുള്ള ആളാണ് ഗോപകുമാറെന്നും സഭയിൽ ആദ്യമായി വന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ തടയുന്നത് ശരിയല്ലെന്നത് കൊണ്ടാണ് സംസാരിക്കാൻ അവസരം നൽകിയതെന്നും സ്പീക്കർ മറുപടി നൽകി.

 

Kerala

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയായ പ്രശോഭ് ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് ജനപ്രതിനിധിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

 

Kerala

ധവളപത്രം വരുമെന്ന് വി.ഡി. സതീശൻ, 'ഉമ്മാക്കി വേണ്ടെന്ന്' പിണറായി വിജയൻ; അടിയന്തരപ്രമേയത്തിൽ ചർച്ചയില്ല

തിരുവനന്തപുരം: നിയമസഭയിൽ വിലക്കയറ്റത്തിന്മേലുള്ള അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍‍ മുൻ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്.

സംസ്ഥാനത്തിന്‍റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കുന്ന വിസ്മയകരമായ 'ധവളപത്രം' സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചത്. സർക്കാരിന്‍റെ ഇത്തരം 'ഉമ്മാക്കി' കണ്ട് ആരും പേടിക്കില്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു.

ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി വിഹിതമെങ്കിലും ഇളവ് ചെയ്ത് ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്ന് പണ്ട് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ആവശ്യപ്പെട്ടയാളാണ് വി.ഡി. സതീശനെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സഭയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോൾ അദ്ദേഹം അത് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ പെട്രോളിയം ഉത്പന്നങ്ങളുടെ അധികനികുതി വരുമാനം വേണ്ടെന്ന് വയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് രേഖകളിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതി ൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. 

Kerala

വിലക്കയറ്റം: സർക്കാരിനെതിരെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം; സഭയിൽ ചർച്ച തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി തുടരുന്ന വിലക്കയറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. 16-ാം കേരള നിയമസഭയുടെ ഈ സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയ നോട്ടീസാണ് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാനത്തെ പൊതുവിപണിയിലും സപ്ലൈകോ ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും സർക്കാർ വിപണി ഇടപെടലുകളിൽ പൂർണമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരം അടിയന്തര പ്രമേയത്തിന്മേലുള്ള സഭാ നടപടികൾ നിർത്തിവെച്ചുകൊണ്ടുള്ള ചർച്ചകൾ ഇപ്പോൾ നിയമസഭയിൽ പുരോഗമിക്കുകയാണ്.

 

Kerala

'കൊച്ചു കുട്ടികളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്കേ കഴിയൂ, ഹീനമായ പ്രവൃത്തി'; വി. മുരളീധരനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി എറിഞ്ഞു നൽകിയ വി. മുരളീധരൻ എംഎൽഎയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വി. ശിവൻകുട്ടി. ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണെന്നും കൊച്ചു കുഞ്ഞുങ്ങളോട് ഇത്തരത്തിൽ പെരുമാറാൻ ബിജെപിക്കേ കഴിയൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് അംബേദ്കർ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. കുട്ടികളുടെ കൈകളിൽ മിഠായി കൊടുക്കുന്നതിന് പകരം മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എംഎൽഎ. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ നടപടിയെ വിമർശിച്ച് വി. ശിവൻകുട്ടി രംഗത്തെത്തിയത്.

പൊതുപ്രവർത്തകർ പുലർത്തേണ്ട മാന്യത കുട്ടികളോട് കാട്ടിയില്ലെന്ന രീതിയിൽ വലിയ വിമർശനമാണ് ഈ സംഭവത്തിൽ ബിജെപിക്കെതിരെ ഉയരുന്നത്.

 

National

ധർമേന്ദ്ര പ്രധാനെ പുറത്താക്കണം; രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്

ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് . പരീക്ഷാ വിവാദങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം തകർത്തുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പുതിയ സമരപരിപാടികൾ പ്രഖ്യാപിച്ചത്.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്‍റെ നേതൃത്വത്തിൽ മഹാരാഷ്ട്ര, തെലങ്കാന, അസം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കും. പന്തംകൊളുത്തി പ്രകടനങ്ങൾ, 'ഹല്ലാ ബോൽ' മാർച്ചുകൾ, ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും വസതികൾക്ക് മുന്നിലെ പ്രതിഷേധം എന്നിവ സമരത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

ചോദ്യപേപ്പർ ചോർച്ചയും ഭരണപരമായ വീഴ്ചകളും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 

 

International

തൊഴിൽ വിപണിയിൽ കടുത്ത പ്രതിസന്ധി; ഒരു വർഷത്തിനിടെ 12,000 ജോലിക്ക് അപേക്ഷിച്ചിട്ടും നിരാശ മാത്രം, യുവാവിന്‍റെ കുറിപ്പ് വൈറൽ

ന്യൂയോർക്ക്: കോവിഡ് മഹാമാരിക്ക് ശേഷം ആഗോള തൊഴിൽ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്‍റെ നേർക്കാഴ്ചയായി ഒരു ഉദ്യോഗാർത്ഥിയുടെ കുറിപ്പ്. ഉപരിപഠനം കഴിഞ്ഞിറങ്ങി ഒരു വർഷമായിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് മാനസികമായി തളർന്ന ഒരു യുവാവ് റെഡ്ഡിറ്റിൽ ‌പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2025 മേയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ താൻ കഴിഞ്ഞ ഒരു വർഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം (12,000) ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് യുവാവ് വെളിപ്പെടുത്തുന്നു.

ലിങ്ക്ഡ്ഇൻ വഴി ആറായിരത്തോളവും, ഇൻഡീഡ് വഴി 4500-ഓളം, ഗ്ലാസ്ഡോർ വഴി 664, നൗക്രിഗൾഫ് വഴി 900 എന്നിങ്ങനെയാണ് വിവിധ തൊഴിൽ പോർട്ടലുകളിലൂടെ ഇയാൾ അപേക്ഷകൾ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ തനിക്ക് ആരുടെയും ഉപദേശങ്ങൾ ആവശ്യമില്ലെന്നും, ഭയത്തിനും അപമാനത്തിനും അപ്പുറം മനസ്സിൽ ഇപ്പോൾ ശൂന്യത മാത്രമാണെന്നും യുവാവ് കുറിച്ചു. ഇത്രയും കാലം താൻ എങ്ങനെ അതിജീവിച്ചു എന്ന് തനിക്ക് തന്നെ അറിയില്ലെന്നും, മാനസികമായി താൻ ഇപ്പോൾ പൂർണ്ണമായും തളർന്നുപോയെന്നും യുവാവ് തന്‍റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

 

National

ബിജെപി വിടാൻ ഒരുങ്ങി അണ്ണാമലൈ; നിതിൻ‌ നബീനുമായി കൂടിക്കാഴ്ച ഇന്ന്, പാർട്ടി പ്ര‍ഖ്യാപനം പിറന്നാൾ ദിനത്തിൽ ‍?

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി റിപ്പോർട്ടുകൾ. ബിജെപിയിൽ തനിക്ക് ഇനി അവസരങ്ങളോ ഭാവി പ്രത്യാശകളോ ഇല്ലെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി ഡൽഹിയിൽ ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി ഒരു മാസത്തിന് ശേഷമാണ് ഈ ‌നീക്കം.

തമിഴ്‌നാട്ടിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ താൽപര്യമെങ്കിലും കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിബന്ധന കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് അണ്ണാമലൈ പാർട്ടിയിൽ പാർശ്വവത്കരിക്കപ്പെട്ടത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയോ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകുകയോ ചെയ്തിരുന്നില്ല.

കേന്ദ്ര സർക്കാർ വെച്ചുനീട്ടിയ രാജ്യസഭാ സീറ്റ് ഓഫർ അണ്ണാമലൈ നിരസിച്ചതായും വിവരമുണ്ട്. അണ്ണാമലൈ ചെന്നൈ എയർപോർട്ടിൽ എത്തിയ വാഹനത്തിൽ ബിജെപിയുടെ കൊടി വെച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി. പാർട്ടി വിട്ട ശേഷം അണ്ണാമലൈ ആദ്യം ഒരു പുതിയ സാമൂഹിക പ്രസ്ഥാനം ആരംഭിക്കുമെന്നും പിന്നീട് അത് രാഷ്ട്രീയ പാർട്ടിയായി മാറ്റുമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

യുവജനങ്ങളെയും സമാന ചിന്താഗതിക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഒരു ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. അദ്ദേഹം നിലവിൽ നടത്തുന്ന 'വി ദി ലീഡേഴ്‌സ്' എന്ന നേതൃത്വ പരിശീലന സംഘടന ഇതിനായി ഉപയോഗപ്പെടുത്തിയേക്കും. വരാനിരിക്കുന്ന തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നാണ് സൂചന. ജൂൺ നാലിന് അണ്ണാമലൈയുടെ ജന്മദിനം വരാനിരിക്കെ ചെന്നൈ നഗരത്തിൽ ഉടനീളം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയും ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ബൈക്ക് അപകടത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലാണ് പുഴു അരിച്ച നിലയിലായത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ മാസം 28-നായിരുന്നു രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. തുടര്‍ന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരുന്നു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.

വാർഡിലെത്തിച്ച രോഗിയുടെ കെട്ടിവെച്ചിരുന്ന കാലിൽ പുഴുക്കൾ അരിക്കുന്നതായി കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ വാർഡിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി അധികൃതർ ഒടുവിൽ മുറിവ് വൃത്തിയാക്കുകയും രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റുകയും ചെയ്തിട്ടുണ്ട്.

 

Kerala

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്സിനും മത്സരിക്കും

തിരുവനന്തപുരം: നിയമസഭയിലെ പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും, എൽഡിഎഫ് സ്ഥാനാർത്ഥിയായി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും തമ്മിലാണ് മത്സരം.

രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ച ഉടൻ തന്നെ വോട്ടെടുപ്പ് നടപടികൾ ആരംഭിക്കും. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഭരണ-പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്.

‌അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാന് 102 അംഗങ്ങളുടെ പിന്തുണയുണ്ട്. വോട്ടെടുപ്പിന് ശേഷം പുതിയ ഡെപ്യൂട്ടി സ്പീക്കറെ ഇന്ന് പ്രഖ്യാപിക്കും.

National

ആ ഒപ്പുകൾ വ്യാജം, പാർട്ടി കത്തുതന്നെ വ്യാജ നിർമിതി! ബംഗാളിൽ മമതയെ വെട്ടിലാക്കിയ ആ രഹസ്യം പുറത്താക്കിയ രണ്ട് എംഎൽഎമാർ തെറിച്ചു

കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖാ വിവാദത്തിൽ രണ്ട് എംഎൽഎമാർക്ക് സസ്‌പെൻഷൻ. സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നീ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് അടിയന്തരമായി പുറത്താക്കിയത്. പാർട്ടിയിലെ വൻ ക്രമക്കേട് ഇവർ പരസ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിന്‍റെ ഈ അച്ചടക്ക നടപടി.

സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവായി സോവൻദേബ് ഛത്തോപാധ്യായയെ പിന്തുണച്ചുകൊണ്ട് 70 തൃണമൂൽ എംഎൽഎമാർ ഒപ്പിട്ട ഒരു പ്രമേയത്തിന്‍റെ പകർപ്പ് പാർട്ടി ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പ്രമേയം പാർട്ടിയിൽ നടന്നിട്ടില്ലെന്നും കത്തിലുള്ള തങ്ങളുടെ ഒപ്പുകൾ വ്യാജമായി നിർമിച്ചതാണെന്നും ആരോപിച്ച് സന്ദീപൻ സാഹയും റിതബ്രത ബാനർജിയും രംഗത്തെത്തിയതോടെയാണ് നാടകീയ നീക്കങ്ങളുടെ തുടക്കം. മുഖ്യമന്ത്രി സുവേന്ദു അധികാരി നടത്തിയ വാർത്താസമ്മേളനത്തിലാണ് തൃണമൂലിനെ ഞെട്ടിച്ച ഈ വ്യാജ ഒപ്പ് വിവരങ്ങൾ പുറത്തുവിട്ടത്.

സമർപ്പിക്കപ്പെട്ട കത്തിലെ 14 ഒപ്പുകൾ ബ്ലോക്ക് ലെറ്ററുകളിലാണ് എഴുതിയിരിക്കുന്നത്. തങ്ങൾ ഇങ്ങനെയൊരു പ്രമേയത്തിൽ ഒപ്പിട്ടിട്ടേയില്ലെന്ന് മൂന്ന് എംഎൽഎമാർ ഇതിനകം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് പൂർണമായും വ്യാജമാണെന്ന പരാതി ഉയർന്നതോടെ സ്പീക്കറുടെ സെക്രട്ടറി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം സിഐഡിക്ക് കൈമാറുകയും ചെയ്തു. സിഐഡി സ്വതന്ത്രമായാണ് കേസ് അന്വേഷിക്കുന്നതെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.

എന്നാൽ സ്വന്തം പാർട്ടി താൽപര്യങ്ങളെ ഹനിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് എംഎൽഎമാർക്കെതിരെ നടപടിയെടുത്തതെന്നാണ് തൃണമൂലിന്‍റെ വാദം. വ്യാജരേഖാ കേസ് സിഐഡിക്ക് മുന്നിലെത്തിയതോടെ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിസ്ഫോടനങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. 

National

വിദ്യാർത്ഥികൾക്ക് ഒടുവിൽ ആശ്വാസം; സിബിഎസ്ഇ പോർട്ടൽ ഇന്ന് തുറന്നു! ഫീസിൽ വൻ ഇളവ്, പണം തിരികെ കിട്ടുമോ?

ന്യൂഡൽഹി: ഓൺ-സ്ക്രീൻ മാർക്കിംഗ് വിവാദങ്ങളെത്തുടർന്ന് വൻ അനിശ്ചിതത്വത്തിലായിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള രണ്ടാം ഘട്ട പോർട്ടൽ ഇന്ന് ഔദ്യോഗികമായി തുറന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാനും ഡിജിറ്റൽ സംവിധാനം കൂടുതൽ സുരക്ഷിതമാക്കാനുമായി ഐഐടി വിദഗ്ധരുടെ സഹായത്തോടെയാണ് ബോർഡ് പോർട്ടൽ സജ്ജമാക്കിയത്. മേയ് 29-ന് തുറക്കേണ്ടിയിരുന്ന പോർട്ടൽ, സാങ്കേതിക സ്ഥിരത ഉറപ്പാക്കാനാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.

ഇത്തവണത്തെ പുനർമൂല്യനിർണയത്തിൽ വിദ്യാർത്ഥികൾക്ക് വൻ ഇളവുകളാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർക്ക് പരിശോധനയ്ക്കുള്ള ഫീസ് വെറും 100 രൂപയായും, ഒരു ചോദ്യം വീതം പുനഃപരിശോധിക്കുന്നതിനുള്ള ഫീസ് 25 രൂപയായും കുത്തനെ കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, പുനർമൂല്യനിർണയത്തിൽ മാർക്ക് വർധിക്കുകയാണെങ്കിൽ ഈ തുക പൂർണമായും വിദ്യാർത്ഥിക്ക് തിരികെ നൽകുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർണായക പ്രഖ്യാപനവും വന്നിട്ടുണ്ട്. ഫലത്തിൽ, അർഹതപ്പെട്ട മാർക്ക് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത് വലിയൊരു ആശ്വാസമാണ്.

എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും അപേക്ഷിക്കാൻ കഴിയില്ലെന്ന സുപ്രധാന നിബന്ധനയും സിബിഎസ്ഇ മുന്നോട്ടുവെക്കുന്നുണ്ട്. മേയ് 20 മുതൽ 25 വരെയുള്ള ആദ്യ ഘട്ടത്തിൽ തങ്ങളുടെ ഉത്തരക്കടലാസിന്‍റെ ഡിജിറ്റൽ സ്കാൻ കോപ്പികൾ വാങ്ങി പരിശോധിച്ച നാല് ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഈ രണ്ടാം ഘട്ട പോർട്ടൽ വഴി മാർക്ക് തിരുത്തലിന് അപേക്ഷിക്കാൻ യോഗ്യതയുള്ളൂ.

അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ഡിജിലോക്കർ അക്കൗണ്ടുകൾ വഴിയാണ് ലഭ്യമാക്കുന്നത്. അപേക്ഷകൾ സ്വീകരിച്ച് കഴിഞ്ഞ് ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ പുതുക്കിയ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.

National

18 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി വെച്ചുള്ള ആ കളി; സിബിഎസ്ഇ അടിമുടി ചട്ടങ്ങൾ മാറ്റിയെഴുതിയത് ആർക്കുവേണ്ടി?

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയവുമായി ബന്ധപ്പെട്ട 'ഓൺ-സ്ക്രീൻ മാർക്കിംഗ്' കരാർ വിവാദം ദേശീയതലത്തിൽ വൻ രാഷ്ട്രീയ കൊടുങ്കറ്റായി മാറുന്നു. ഹൈദരാബാദ് ആസ്ഥാനമായ 'കോഎംപ്റ്റ് എഡ്യൂടെക്'എന്ന സ്വകാര്യ കമ്പനിക്ക് കോടികളുടെ ഈ കരാർ ലഭിക്കുന്നതിനായി സിബിഎസ്ഇ തങ്ങളുടെ ഔദ്യോഗിക ചട്ടങ്ങൾ പാടെ മാറ്റിയെഴുതിയെന്ന ഞെട്ടിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

ടെൻഡർ ചട്ടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട 'ബ്ലാക്ക്‌ലിസ്റ്റിംഗ്' (കരിമ്പട്ടികയിൽ പെടുത്തൽ) ക്ലോസ് കരാർ നൽകുന്നതിന് തൊട്ടുമുൻപ് സിബിഎസ്ഇ ഒഴിവാക്കിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മുൻപ് പരാജയപ്പെട്ട ചരിത്രമുള്ള കമ്പനികളെ അയോഗ്യരാക്കാനുള്ള 'പുവർ പെർഫോമൻസ്' ക്ലോസും പുതിയ ടെൻഡറിൽ നിന്ന് പൂർണമായി തുടച്ചുനീക്കപ്പെട്ടു. മുൻപ് തെലങ്കാനയിൽ വലിയ പരീക്ഷാ പരാജയങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ 'ഗ്ലോബറീന ടെക്നോളജീസ്' എന്ന കമ്പനിയാണ് പിന്നീട് പേരുമാറ്റി 'കോഎംപ്റ്റ്' ആയി മാറിയത്.

ഈ മുൻകാല ചരിത്രം മറയ്ക്കാനാണ് സിബിഎസ്ഇ മനഃപൂർവം ചട്ടങ്ങളിൽ തിരുത്തൽ വരുത്തിയതെന്ന് വിദ്യാർത്ഥിയായ സാർത്ഥക് സിദ്ധാന്ത് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടിസിഎസ് ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളെ അട്ടിമറിച്ചാണ് ഈ കമ്പനിക്ക് സിബിഎസ്ഇ കരാർ നൽകിയത്.

സ്കാനിംഗ് റെസല്യൂഷൻ കുറച്ചും, റോബോട്ടിക് സ്കാനർ നിബന്ധന ഒഴിവാക്കിയും, സാങ്കേതിക യോഗ്യതയായ സിഎംഎംഐ സർട്ടിഫിക്കേഷൻ ലെവൽ 5-ൽ നിന്ന് ലെവൽ 3 ആയി താഴ്ത്തിയും കമ്പനിക്ക് വേണ്ടി സിബിഎസ്ഇ ഒന്നിനു പുറകെ ഒന്നായി വിട്ടുവീഴ്ചകൾ ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു."ആരെ ജയിപ്പിക്കാനാണ് സിബിഎസ്ഇ ഇത്രത്തോളം തരംതാഴ്ന്നത്? 18.5 ലക്ഷം കുട്ടികളുടെ ഭാവിയാണ് ഈ അഴിമതിയിലൂടെ അപകടത്തിലാക്കിയത്," രാഹുൽ ഗാന്ധി എക്സ് (X) ഹാൻഡിലിലൂടെ ചോദിച്ചു.

നിലവിൽ മൂല്യനിർണയം കഴിഞ്ഞു പുറത്തുവന്ന ഉത്തരക്കടലാസുകളിൽ പല പേജുകളും കാണാനില്ലെന്നും, സ്കാനിംഗ് വ്യക്തമല്ലെന്നുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരാതികൾ ഉയരുന്നതിനിടെയാണ് ഈ ടെൻഡർ അഴിമതി പുറത്തുവരുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ധനകാര്യ ചട്ടങ്ങൾ പൂർണമായി പാലിച്ചാണ് കരാർ നൽകിയതെന്നുമാണ് സിബിഎസ്ഇയുടെ വിശദീകരണം.

എങ്കിലും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.

Kerala

സിജെപിയുടെ കൊച്ചിയിലെ നടക്കാത്ത സംഗമം; അനുമതി വാങ്ങിയിട്ടില്ല, പോലീസ് അന്വേഷണം

കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ സംഗമം നടത്താനിരുന്ന നീക്കത്തില്‍ അന്വേഷണവുമായി പോലീസ്. സംഗമം നടത്താനായി മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. അതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സൗത്ത് ഇന്ത്യന്‍ ഘടകം എന്ന പേരിലാണ് പരിപാടി നടത്താനിരുന്നത്.

എന്നാല്‍ അത് ഇന്നലെ നടന്നിരുന്നില്ല. സിജെപി കൊച്ചി മീറ്റ് അപ്പ് എന്ന പേരില്‍ ടെലിഗ്രാമിലൂടെയാണ് സന്ദേശം പ്രചരിച്ചത്. ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനായി പോസ്റ്ററില്‍ ക്യൂആര്‍ കോഡ് നല്‍കുകയും ചെയ്തിരുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്ത അക്കൗണ്ടുകള്‍ പോലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നുണ്ട്.

അതേസമയം, ജൂണ്‍ ആറിന് ജന്തര്‍മന്തറില്‍ ആദ്യ രാഷ്ട്രീയ നീക്കം നടത്താന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനാണ് തീരുമാനം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

ജൂണ്‍ ആറിന് താന്‍ ഇന്ത്യയില്‍ എത്തുമെന്നും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് പോയി പ്രതിഷേധിക്കാന്‍ അനുമതി തേടുമെന്നും അഭിജീത് പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

National

വിദ്യാഭ്യാസ മന്ത്രാലയത്തിൽ അപ്രതീക്ഷിത തീപിടുത്തം; പിന്നിൽ വൻ അട്ടിമറിയോ?

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഓഫീസിലുണ്ടായ അപ്രതീക്ഷിത തീപിടുത്തം വിരൽ ചൂണ്ടുന്നത് അട്ടിമറിയിലേക്കെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. സംഭവം വെറുമൊരു അപകടമല്ലെന്നും ഇതിന് പിന്നിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നിട്ടുണ്ടെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യത്ത് പരീക്ഷാ വിവാദങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെയുള്ള പ്രതിഷേധങ്ങളും പുകയുന്നതിനിടയിൽ ഉണ്ടായ ഈ തീപിടുത്തം വൻ നിഗൂഢതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തീപിടുത്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുലച്ചിരിക്കുന്നത്. ഈ സംഭവം "അതീവ ആശങ്കാജനകവും അതോടൊപ്പം കടുത്ത ദുരൂഹതകൾ നിറഞ്ഞതുമാണ്" എന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണോ ഈ തീപിടുത്തമെന്ന സംശയമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അണിയറയിൽ ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവം. മന്ത്രാലയത്തിലെ കമ്പ്യൂട്ടറുകൾക്കും ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വരും ദിവസങ്ങളിൽ ഈ തീപിടുത്തത്തെച്ചൊല്ലി പ്രതിപക്ഷം പാർലമെന്‍റിലും തെരുവിലും കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നുറപ്പായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.

 

National

ആ ഒരു സിനിമ ദാവൂദിനെ ചൊടിപ്പിച്ചു; മുംബൈയിൽ വീണ്ടും അധോലോക നീക്കങ്ങൾ!

മുംബൈ: ഒരു ബോളിവുഡ് ചിത്രം കാരണം അധോലോക സാമ്രാജ്യമായ ഡി-കമ്പനി കടുത്ത അമർഷത്തിലെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ഒരു സ്പൈ ത്രില്ലർ ചിത്രമാണ് പാകിസ്താനിലിരിക്കുന്ന ദാവൂദ് ഇബ്രാഹിമിനെയും സംഘത്തെയും ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ മുംബൈയിൽ തങ്ങളുടെ സ്ലീപ്പർ സെല്ലുകളെയും ഗ്രൗണ്ട് നെറ്റ്‌വർക്കുകളെയും ദാവൂദ് ഗ്യാംഗ് പെട്ടെന്ന് സജീവമാക്കിയതായാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന.

രൺവീർ സിംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ധുരന്ധർ' എന്ന ചിത്രമാണ് അധോലോകത്തെ പിടിച്ചുലച്ചത്. സിനിമയിൽ ദാവൂദിനോട് പ്രകടമായ സാദൃശ്യമുള്ള 'ബഡേ സാഹിബ്' എന്ന വില്ലൻ കഥാപാത്രം മരണക്കിടക്കയിൽ കിടക്കുന്ന ചില ദൃശ്യങ്ങളുണ്ട്. ദാവൂദ് ഇബ്രാഹിമിന്‍റെ സ്വാധീനം തീർന്നു എന്ന രീതിയിലുള്ള ഈ ചിത്രീകരണം ഡി-കമ്പനിയുടെ പ്രതിച്ഛായയ്ക്ക് വലിയ പ്രഹരമായി. തങ്ങളുടെ തലവൻ ഇപ്പോഴും ശക്തനായി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ അധോലോകം.

ഇതിന്‍റെ ഭാഗമായി മുംബൈ കേന്ദ്രീകരിച്ച് വൻ ആക്രമണങ്ങൾ അഴിച്ചുവിടാൻ ഛോട്ടാ ഷക്കീൽ സംഘം വഴി യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. ബാന്ദ്രയിലെ ചില പ്രാദേശിക പ്രശ്നങ്ങളെ മുൻനിർത്തി യുവാക്കളെ പ്രകോപിപ്പിച്ചാണ് വലയിലാക്കുന്നത്. ഇവർക്ക് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ വഴി ആയുധങ്ങളും പരിശീലനവും നൽകാനാണ് പദ്ധതി.

ഡൽഹി പോലീസ് അടുത്തിടെ തകർത്ത ഒരു തീവ്രവാദ ഗൂഢാലോചനയുടെ അന്വേഷണത്തിലാണ് മുംബൈയെ ഞെട്ടിക്കാനിരുന്ന ഈ അധോലോക നീക്കത്തിന്‍റെ ചുരുളഴിഞ്ഞത്. ഇന്ത്യയിലെ പ്രമുഖരായ ചില വ്യക്തികളെ ലക്ഷ്യമിട്ട് ഡി-കമ്പനി നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മുംബൈയിൽ കടുത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Kerala

പ്രതിപക്ഷ നേതാവിന്‍റെ ഡ്രൈവർക്ക് പോലീസ് മർദനമേറ്റതായി പരാതി; സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർക്ക് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ക്രൂരമായ മർദനമേറ്റതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) ഔദ്യോഗികമായി പരാതി നൽകി.

യാത്രാവേളയിലുണ്ടായ തർക്കത്തെത്തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഡ്രൈവറെ മർദിച്ചതെന്നാണ് ആക്ഷേപം. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവിന്‍റെ ജീവനക്കാരന് നേരെ പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ പൊതുസ്ഥലത്തോ വെച്ച് നടന്ന ഈ അതിക്രമം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടവർ ഡിജിപിക്ക് നേരിട്ടാണ് പരാതി കൈമാറിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടതായാണ് സൂചന.

 

National

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിന് ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ജൂൺ ആറിന് വൻ പ്രതിഷേധം സംഘടിപ്പിക്കുന്നു. 'സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്' സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നൽകുന്നതിനായി അദ്ദേഹം അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ വിവാദങ്ങളിലും വിദ്യാഭ്യാസ പരിഷ്കരണങ്ങളിലെ പാകപ്പിഴകളിലും കേന്ദ്ര മന്ത്രാലയത്തിന് വീഴ്ച പറ്റി എന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. വിദ്യാർത്ഥി സംഘടനകളുടെയും വിവിധ ജനകീയ കൂട്ടായ്മകളുടെയും പിന്തുണയോടെയാണ് ജൂൺ 6-ലെ ജന്തർ മന്തർ പ്രതിഷേധം പ്ലാൻ ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സിജെപിയുടെ തീരുമാനം. വിദേശത്തുനിന്നുള്ള അഭിജീത് ദിപ്കെയുടെ മടങ്ങിവരവും ജന്തർ മന്തറിലെ ഈ പ്രതിഷേധവും വരും ദിവസങ്ങളിൽ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.

 

Kerala

മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ വിധി വെള്ളിയാഴ്ച; തത്‌സ്ഥിതി തുടരണമെന്ന് കോടതി

കൊച്ചി: മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടികളിൽ താത്കാലിക ആശ്വാസം തേടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. കേസ് വിധി പറയാനായി മാറ്റിയ സാഹചര്യത്തിൽ, അതുവരെ തൽസ്ഥിതി തുടരണമെന്ന് കോടതി ഇ.ഡിക്ക് നിർദേശം നൽകി.

മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്‍റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും രേഖകൾ പിടിച്ചെടുക്കുന്നതിനും എതിരെയാണ് കമ്പനി കോടതിയിൽ ഹർജി നൽകിയത്. തങ്ങൾ നിയമപരമായ ഇടപാടുകളാണ് നടത്തിയതെന്നും ഇഡിയുടെ നടപടികൾ ബിസിനസിനെ ബാധിക്കുന്നു എന്നുമാണ് സിഎംആർഎൽ വാദം.

എന്നാൽ, സേവനങ്ങളൊന്നും നൽകാതെയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നും ഇതിന് പിന്നിൽ കൃത്യമായ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. ഇരുഭാഗത്തിന്‍റെയും വിശദമായ വാദങ്ങൾ പൂർത്തിയായതോടെയാണ് കോടതി കേസ് വെള്ളിയാഴ്ച വിധി പറയാനായി മാറ്റിയത്. കേസിൽ വെള്ളിയാഴ്ച വരുന്ന കോടതി ഉത്തരവ് മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തിനും സിഎംആർഎൽ നും ഒരുപോലെ നിർണായകമാകും. 

National

പഞ്ചാബിൽ രാഷ്ട്രീയ അഴിച്ചുപണി; സുനിൽ ജാക്കറിന് പകരം കേവൽ സിംഗ് ധില്ലൻ സംസ്ഥാന ബിജെപി അധ്യക്ഷൻ

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് പഞ്ചാബ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ പാർട്ടി ഘടനയിൽ വൻ അഴിച്ചുപണി നടത്തി ബിജെപി. പഞ്ചാബ് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുതിർന്ന ജാട്ട് സിഖ് നേതാവും വ്യവസായിയുമായ കേവൽ സിംഗ് ധില്ലനെ കേന്ദ്ര നേതൃത്വം നിയമിച്ചു. നിലവിലെ അധ്യക്ഷൻ സുനിൽ ജാക്കറിന്‍റെ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.

കർഷക പ്രക്ഷോഭങ്ങൾക്കും ശിരോമണി അകാലിദളുമായുള്ള സഖ്യം തകർന്നതിനും ശേഷം, പഞ്ചാബിലെ ഗ്രാമീണ മേഖലകളിലും സിഖ് വോട്ടർമാർക്കിടയിലും സ്വാധീനം ഉറപ്പിക്കാൻ ഒരു സിഖ് മുഖത്തെ തന്നെ മുന്നിൽ നിർത്തണമെന്ന തന്ത്രമാണ് ബിജെപി ഇവിടെ പയറ്റുന്നത്. രാഷ്ട്രീയമായി ഏറെ നിർണായകമായ മാൽവ മേഖലയിൽ നിന്നുള്ള നേതാവാണ് ധില്ലൻ.

മുൻപ് കോൺഗ്രസിന്‍റെ മുതിർന്ന നേതാവും രണ്ടുതവണ ബർണാലയിൽ നിന്നുള്ള എംഎൽഎയുമായിരുന്ന കേവൽ സിംഗ് ധില്ലൻ, മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗിന്‍റെ അടുത്ത അനുയായിയാണ്. 2022-ലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്ഥാനത്തെ പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം, പഞ്ചാബിലെ കാർഷിക-ഗ്രാമീണ മേഖലകളിൽ നല്ല സ്വാധീനമുള്ള നേതാവാണ്.

പഞ്ചാബിന് പുറമേ ഡൽഹി, ഹരിയാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാരെയും കേന്ദ്ര നേതൃത്വം മാറ്റിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെ ഡൽഹി ബിജെപി അധ്യക്ഷനായും, ഡോ. അർച്ചന ഗുപ്തയെ ഹരിയാനയിലും, അഭിഷേക് ദേബ്രോയിയെ ത്രിപുരയിലും പുതിയ പാർട്ടി തലപ്പത്തേക്ക് നിയമിച്ചു. വരാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രാദേശിക നേതൃത്വങ്ങളെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്‍റെ നേതൃത്വത്തിൽ ഈ അഴിച്ചുപണി നടത്തിയത്.

 

National

ബിജെപി കോർ ഗ്രൂപ്പ് യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നു

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കോർ ഗ്രൂപ്പിന്‍റെ നിർണായക യോഗം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ചേർന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുതിർന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ധ, പാർട്ടി പ്രസിഡന്‍റ് നിതിൻ നബീൻ എന്നിവരുൾപ്പെടെ ബിജെപിയുടെ ഉന്നത നേതൃത്വം പങ്കെടുത്തു.

വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് യോഗം പ്രധാനമായും ഒത്തുകൂടിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും യോഗത്തിൽ വിശദമായി വിലയിരുത്തി. സംസ്ഥാന ഘടകങ്ങൾ സമർപ്പിച്ച സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വം പരിശോധിച്ചതായും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

രാജ്യസഭയിൽ പാർട്ടിയുടെ ഭൂരിപക്ഷം നിലനിർത്തുന്നതിനും വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും ബിജെപിക്ക് ഏറെ നിർണായകമാണ് ഇന്നലെ നടന്ന ഈ ഉന്നതതല യോഗം.

 

National

തമിഴ്‌നാട്ടിൽ വീണ്ടും സസ്പെൻസ്‍? കെ. അണ്ണാമലൈ രംഗത്തേക്ക്; പുതിയ പാർട്ടി രൂപീകരണമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ സംസ്ഥാനത്ത് പുതിയൊരു ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതായി റിപ്പോർട്ട്. ജൂൺ 4-ലെ തന്‍റെ ജന്മദിനത്തിന് തൊട്ടുപിന്നാലെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സമാന ചിന്താഗതിയുള്ള ആളുകളെയും യുവാക്കളെയും ഒന്നിപ്പിച്ച് വലിയൊരു വോളന്‍റിയർ ശൃംഖല കെട്ടിപ്പടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം.

'മക്കൾ ശക്തി ഇയക്കം' എന്നായിരിക്കും പുതിയ സംഘടനയുടെ പേരെന്നും, ഇത് ഭാവിയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടിയായി മാറാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ സജീവമാണ്. തമിഴ്‌നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന ഈ വാർത്തയോട് പ്രതിപക്ഷം ഇതിനകം പ്രതികരിച്ചു കഴിഞ്ഞു. കോൺഗ്രസ് എം.പി കാർത്തി പി. ചിദംബരം തന്‍റെ എക്സ് ഹാൻഡിലിലൂടെ, "തമിഴ്‌നാട്ടിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി കൂടി അണിയറയിൽ ഒരുങ്ങുന്നു, രാഷ്ട്രീയ മാറ്റങ്ങൾ വേഗത്തിലാകുന്നു" എന്ന് കുറിച്ചു.

അതേസമയം, അണ്ണാമലൈയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെൽവം പ്രതികരിച്ചത് ഇങ്ങനെയാണ്: "പ്രധാനമന്ത്രിയോടുള്ള ബഹുമാനവും താല്പര്യവും കൊണ്ടാണ് അണ്ണാമലൈ രാഷ്ട്രീയത്തിലേക്ക് വന്നത്. പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകേണ്ടത് അദ്ദേഹം തന്നെയാണ്. പ്രധാനമന്ത്രിയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ല."

കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് 'സിങ്കം' എന്ന വിളിപ്പേര് നേടിയ അണ്ണാമലൈ, എൻജിനീയറിങ് ബിരുദത്തിനും ഐഐഎം ലഖ്‌നൗവിലെ എംബിഎ പഠനത്തിനും ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020-ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തൊട്ടടുത്ത വർഷം എൽ. മുരുഗൻ കേന്ദ്രമന്ത്രിയായതോടെ തമിഴ്‌നാട് ബിജെപിയുടെ അമരത്തേക്ക് അണ്ണാമലൈ നിയോഗിക്കപ്പെട്ടു.

പിൽക്കാലത്ത് പാർട്ടിയിൽ നിന്ന് തഴയപ്പെട്ടെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ അണ്ണാമലൈ മടങ്ങിവരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നത്. പുതിയ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി തിങ്കളാഴ്ച അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തി. 

Kerala

പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി; ചടങ്ങുകൾ തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ

കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ പിഎം ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും പരസ്പരം പുഷ്പഹാരം അണിയിച്ചത്.

വിവാഹ ചടങ്ങിൽ വിദ്യയുടെ മാതാവ് സുശീല, സഹോദരിമാരായ ദിവ്യ, ധന്യ, ആർഷോയുടെ പിതാവ് സി.പി. മണി എന്നിവരും ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളായ വി.പി. സാനു, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, രജീഷ് വെള്ളാട്ട്, കെ. അനുശ്രീ തുടങ്ങിയവരും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷക വിദ്യാർത്ഥിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം. ആർഷോ നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയാണ്. മുൻപ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആർഷോ ശ്രദ്ധേയനാകുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും പാലക്കാട്ടേക്ക് തിരിച്ചു.

Kerala

'ചൊറിയുന്നത് ഏത് ഉദ്ദേശ്യത്തോടെയെന്ന് എല്ലാവർക്കും അറിയാം': തുഷാർ - വി.ഡി കൂടിക്കാഴ്ചയിൽ കോൺഗ്രസിനുള്ളിൽ പോര്

തിരുവനന്തപുരം: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ നേതാവുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ച കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ കോലാഹലത്തിന് വഴിവെക്കുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പാർട്ടിയിലെ യുവനേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി കൊമ്പുകോർത്തതോടെ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നു. "ചിലർ ചൊറിയുന്നത് ഏത് ഉദ്ദേശ്യത്തോടെയാണെന്ന് എല്ലാവർക്കും അറിയാം" എന്ന തരത്തിലുള്ള രൂക്ഷമായ പരാമർശങ്ങളാണ് കോൺഗ്രസ് ഗ്രൂപ്പ് പോരുകളിൽ ഇപ്പോൾ ഉയരുന്നത്.

മുഖ്യമന്ത്രി വിഡി സതീശന്‍റെ ജന്മദിനത്തിൽ ആലുവയിലെ വസതിയിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന് ആശംസകൾ നേർന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സതീശനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്ന പശ്ചാത്തലത്തിൽ, മഞ്ഞുരുകലിന്‍റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ സന്ദർശനത്തെ കണ്ടത്. എന്നാൽ, എൻഡിഎ മുന്നണിയുടെ ഭാഗമായ ഒരു നേതാവിനെ മുഖ്യമന്ത്രി സ്വീകരിച്ചതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം യുവനേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നീക്കത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഒരു വിഭാഗം സൈബർ ഗ്രൂപ്പുകളിൽ സജീവമായതോടെയാണ് വി.ഡി. സതീശൻ അനുകൂലികളായ യുവനേതാക്കൾ പ്രതിരോധവുമായി എത്തിയത്. പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയ നയതന്ത്രങ്ങളെ സ്വന്തം പാർട്ടിയിലെ ചിലർ തന്നെ ബോധപൂർവം വിവാദമാക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇത്തരത്തിൽ ആക്ഷേപം ഉന്നയിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് അണികൾക്ക് കൃത്യമായി അറിയാമെന്നും, 'ചൊറിയാൻ' വരുന്നവർ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും സതീശൻ പക്ഷത്തെ യുവനേതാക്കൾ തിരിച്ചടിച്ചു.

അതേസമയം, കൂടിക്കാഴ്ചയിൽ രാഷ്ട്രീയ അജണ്ടകളൊന്നുമില്ലെന്നും വെറുമൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്നുമാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശൻ മുൻപ് നടത്തിയ വിമർശനങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും തുഷാർ പറഞ്ഞിരുന്നു. എങ്കിലും, മുന്നണി വ്യത്യാസമില്ലാതെയുള്ള ഈ കൂടിക്കാഴ്ചയും അതിനെച്ചൊല്ലി കോൺഗ്രസ് യുവനേതാക്കൾക്കിടയിൽ ഉടലെടുത്ത വാക്പോരും വരും ദിവസങ്ങളിൽ കെപിസിസിക്ക് പുതിയ തലവേദനയാകുമെന്നാണ് വിലയിരുത്തൽ.

 

International

ആഭ്യന്തര വിപണിയിൽ വിലക്കയറ്റം തടയാൻ റഷ്യ; വിമാന ഇന്ധന കയറ്റുമതിക്ക് നവംബർ 30 വരെ നിരോധനം ഏർപ്പെടുത്തി

മോസ്കോ: അന്താരാഷ്ട്ര വിപണിയിലേക്ക് വിമാന ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം ഏർപ്പെടുത്തി റഷ്യ. ആഭ്യന്തര വിപണിയിൽ ഇന്ധനത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമാണ് റഷ്യൻ ഭരണകൂടത്തിന്‍റെ ഈ അടിയന്തര നീക്കം. വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരുന്ന ഈ നിരോധനം ഈ വർഷം നവംബർ 30 വരെ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ആഗോളതലത്തിൽ വലിയ രീതിയിൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. എന്നാൽ അടുത്തിടെയായി റഷ്യയിലെ പ്രാദേശിക വിപണിയിൽ വിമാന ഇന്ധനത്തിന്‍റെ വില കുത്തനെ ഉയരുകയും ക്ഷാമം നേരിടുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന മാസങ്ങളിൽ രാജ്യത്തിനകത്ത് വ്യോമഗതാഗതത്തിനുള്ള ഡിമാൻഡ് വർധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ മുൻകൂട്ടി നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഈ കാലയളവിൽ ഉത്പാദിപ്പിക്കുന്ന ഇന്ധനം പൂർണമായും ആഭ്യന്തര ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിക്കാനാണ് റഷ്യൻ ഊർജ്ജ മന്ത്രാലയത്തിന്‍റെ തീരുമാനം.

അതേസമയം, റഷ്യയുമായി പ്രത്യേക സാമ്പത്തിക സൗഹൃദമുള്ള യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ അംഗരാജ്യങ്ങളിലേക്കുള്ള ഇന്ധന കൈമാറ്റത്തിന് ഈ നിരോധനം ബാധകമായിരിക്കില്ല. കൂടാതെ, മറ്റ് രാജ്യങ്ങളുമായി മുൻപ് ഒപ്പുവെച്ചിട്ടുള്ള ചില അന്താരാഷ്ട്ര കരാറുകൾ പ്രകാരമുള്ള മാനുഷിക സഹായങ്ങൾക്കും പ്രത്യേക അനുമതിയോടെ ഇന്ധനം നൽകും. വിമാന ഇന്ധനത്തെ പ്രധാനമായും ആശ്രയിക്കുന്ന പല വിദേശ വിമാനക്കമ്പനികൾക്കും ഈ തീരുമാനം വരും മാസങ്ങളിൽ വലിയ തിരിച്ചടിയായേക്കും.

 

National

സുവേന്ദു അധികാരി മന്ത്രിസഭ വിപുലീകരിച്ചു; സ്വപൻ ദാസ്ഗുപ്തയും താപസ് റോയും ഉൾപ്പെടെ 35 മന്ത്രിമാർ കൂടി

കോൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിപുലീകരിച്ചു. പ്രമുഖ നേതാക്കളായ സ്വപൻ ദാസ്ഗുപ്ത, താപസ് റോയ്, ശങ്കർ ഘോഷ് എന്നിവരുൾപ്പെടെ 35 ബിജെപി എംഎൽഎമാർ തിങ്കളാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്‍റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് മേയ് ഒൻപതിനാണ് സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 294 അംഗ നിയമസഭയിൽ 208 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയത്.

മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ മന്ത്രിസഭാ വിപുലീകരണം നടന്നിരിക്കുന്നത്. മേയ് ഒൻപതിന് സുവേന്ദു അധികാരിക്കൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, അശോക് കിർത്താനിയ, ക്ഷുദിറാം ടുഡു എന്നീ ബിജെപി നേതാക്കളും മന്ത്രിമാരായി ചുമതലയേറ്റിരുന്നു.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയും ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. പുതിയ 35 അംഗങ്ങൾ കൂടി എത്തിയതോടെ ബംഗാൾ മന്ത്രിസഭയുടെ ആകെ അംഗസംഖ്യ 41 ആയി ഉയർന്നു.

സ്വപൻ ദാസ്ഗുപ്ത, ദൂത് കുമാർ മണ്ഡൽ, ദീപക് ബർമൻ, മനോജ് ഒറാവോൺ, ഗൗരി ശങ്കർ ഘോഷ്, അർജുൻ സിംഗ്, താപസ് റോയ്, ശരദ്വത് മുഖർജി, ജഗന്നാഥ് ചതോപാധ്യായ, ശങ്കർ ഘോഷ് എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജേഷ് മഹാത, ഇന്ദ്രനീൽ ഖാൻ, മാലതി രാവ റോയ് എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും ചുമതലയേറ്റു.

കൂടാതെ ശാന്തനു പ്രമാണിക്, പൂർണിമ ചക്രവർത്തി, ഉമേഷ് റായ്, ജോയൽ മുർമു, അശോക് ദിൻഡ, ആനന്ദമോയ് ബർമൻ, കൗശിക് ചൗധരി, ഗാർഗി ദാസ് ഘോഷ്, ഭാസ്കർ ഭട്ടാചാര്യ, ദിബാകർ ഘരാമി, സുമന സർക്കാർ എന്നിവർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

Kerala

ആർത്തവ അവധിയെടുത്താൽ അബലകളാകില്ല, ശ്രദ്ധേയമായി കെഎസ്‌യു നേതാവ് ആൻ സെബാസ്റ്റ്യന്‍റെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ആർത്തവം എന്നത് മറച്ചുപിടിക്കാനും ലജ്ജിച്ച് തലതാഴ്ത്താനും മാത്രമുള്ള മാറാവ്യാധിയല്ലെന്നും അതൊരു ജൈവിക പ്രക്രിയ മാത്രമാണെന്നും ആൻ സെബാസ്റ്റ്യൻ കുറിപ്പിൽ വ്യക്തമാക്കുന്നു.

മെഡിക്കൽ സ്റ്റോറിൽ നിന്ന് സാനിറ്ററി നാപ്കിനുകൾ വാങ്ങി പത്രക്കടലാസിൽ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കൊണ്ടുപോയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ആർത്തവം പത്ത് വയസിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകളിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. മാനവരാശിയുടെ നിലനിൽപ്പ് തന്നെ ഇതിലാണ്. ഈ പ്രക്രിയ കൃത്യമായി നടക്കുന്നില്ലെങ്കിൽ മാത്രമാണ് പ്രശ്നമെന്ന് തിരിച്ചറിയുന്നവരുടെ കാലമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

പനിയോ മൈഗ്രെയ്നോ വന്നാൽ അവധിയെടുക്കുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചില പെൺകുട്ടികൾക്ക് മാസംതോറും ഉണ്ടാകുന്ന അതികഠിനമായ ആർത്തവവേദനയ്ക്കോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കോ അവധി നൽകിയാൽ അവർ 'അബലകളായി' പോകും എന്ന് പറയുന്നതിന്‍റെ യുക്തി എന്താണെന്നും ആൻ സെബാസ്റ്റ്യൻ ചോദിച്ചു. ആർത്തവ അവധി എന്നാൽ എല്ലാ പെൺകുട്ടികളും മാസത്തിൽ മൂന്ന് ദിവസം നിർബന്ധമായും അവധിയെടുക്കണം എന്നല്ല അർത്ഥമാക്കുന്നത്. അത് ആവശ്യമുള്ളവർക്ക് മാത്രം ഉപയോഗിക്കാനുള്ള ഒരു ഓപ്ഷനാണ്. സ്കൂളുകളിലെ നോട്ടീസ് ബോർഡിൽ അവധിയെടുത്തവരുടെ പേരും ക്ലാസും പ്രദർശിപ്പിക്കാനൊന്നും പോകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"എനിക്ക് ആവശ്യമില്ല" എന്നതിനർത്ഥം മറ്റാർക്കും ആവശ്യമില്ല എന്നല്ല. ഒരു പൊതുനയം രൂപപ്പെടുത്തേണ്ടത് എല്ലാവരുടെയും അനുഭവം കണക്കിലെടുത്താണ്. സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും, നാപ്കിൻ വെൻഡിംഗ് മെഷീനുകളും, ആരോഗ്യസൗകര്യങ്ങളും അനിവാര്യമാണ്. എന്നാൽ ഇവയും ആർത്തവ അവധിയും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല, മറിച്ച് ഒരുമിച്ച് നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങളാണെന്നും കെഎസ്യു നേതാവ് വ്യക്തമാക്കി. ആർത്തവം ഒരു പാപമോ അനാചാരമോ അല്ലെന്നും അത് കേവലം ബയോളജിക്കൽ പ്രക്രിയ മാത്രമാണെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും പറഞ്ഞാണ് ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

National

ഡി.കെ മന്ത്രിസഭയിൽ ഒമ്പത് സിദ്ധരാമയ്യ പക്ഷക്കാർ, മകനും കാബിനറ്റ് പദവി; വിപുലീകരണം രണ്ട് ഘട്ടങ്ങളായി

ബംഗളൂരു: അധികാര കൈമാറ്റം നടക്കുന്ന കർണാടകയിൽ ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. യതീന്ദ്ര അടക്കം സിദ്ധരാമയ്യ പക്ഷത്ത് നിന്ന് ഒമ്പതു പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവുമെന്നാണ് സൂചനകൾ. കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ബുധനാഴ്ച വൈകിട്ട് സംസ്ഥാനത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

മുഖ്യമന്ത്രി അടക്കം 34 പേരായിരിക്കും മന്ത്രിസഭയിൽ ഉണ്ടാവുക. രണ്ടു ഘട്ടങ്ങളിലായാണ് മന്ത്രിസഭാ വിപുലീകരണം പൂർത്തിയാക്കുക. ഇതിൽ രണ്ടാംഘട്ട വിപുലീകരണം ജൂൺ 18-നായിരിക്കും നടക്കുക. യുവാക്കൾക്കും പുതിയ മന്ത്രിസഭയിൽ കാര്യമായ പരിഗണന നൽകാനാണ് കോൺഗ്രസ് നീക്കം. തന്‍റെ പക്ഷത്തു നിന്ന് ഒൻപത് എംഎഎൽഎമാരുടെ പേരാണ് സിദ്ധരാമയ്യ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്.

മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിൽ അന്തിമ ധാരണയിൽ എത്തുന്നതിന് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, ഹൈക്കമാൻഡ് തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ യതീന്ദ്ര സിദ്ധരാമയ്യ സ്ഥിരീകരിച്ചു.

പാർട്ടിയിൽ നിന്ന് അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായും എന്നാൽ പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു മുതിർന്ന കോൺഗ്രസ് എംഎൽഎയായ ബസവരാജ് ശിവണ്ണവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. 

 

Kerala

മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾ നൽകിയില്ലെങ്കിൽ യുവാക്കൾ 'പാറ്റകളെ' പിന്തുടരും: മുന്നറിയിപ്പുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

കോട്ടയം: മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്കും നേട്ടങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ 'പാറ്റകളെ' പിന്തുടരുന്ന അവസ്ഥയുണ്ടാകുമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ദീപിക ദിനപത്രത്തിന്‍റെ 140-ാം വാർഷിക ആഘോഷങ്ങൾ കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"നല്ല കാര്യങ്ങൾ മാധ്യമങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണം. എങ്കിൽ മാത്രമേ യുവാക്കൾക്ക് കൃത്യമായ വിവരങ്ങളും ശരിയായ റോൾ മോഡലുകളും ലഭിക്കൂ. അല്ലാത്തപക്ഷം അവർക്ക് കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുകയും ഒടുവിൽ 'പാറ്റകളുടെ' പുറകെ പോവുകയും ചെയ്യും," ഉപരാഷ്ട്രപതി പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം വന്ന് വലിയ ചർച്ചയാകുന്ന ഇത്തരം കാര്യങ്ങൾക്ക് ആയുസുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് താൻ എതിരല്ലെന്ന് വ്യക്തമാക്കിയ ഉപരാഷ്ട്രപതി, വാർത്തകളിൽ സ്വന്തം അഭിപ്രായങ്ങൾ തിരുകിക്കയറ്റുന്ന മാധ്യമങ്ങളുടെ പ്രവണതയെ വിമർശിച്ചു. വാർത്തകൾ എപ്പോഴും വസ്തുതാപരമായിരിക്കണം, അഭിപ്രായങ്ങൾ എഡിറ്റോറിയൽ പേജുകളിലാണ് വരേണ്ടത്. വായനക്കാർ വാർത്തകളുടെ തലക്കെട്ടുകൾ മാത്രം കണ്ട് സ്വാധീനിക്കപ്പെടുന്ന കാലമാണിതെന്നും വ്യാജവാർത്തകളും ഡിജിറ്റൽ മാധ്യമങ്ങളുടെ വെല്ലുവിളികളും വർധിച്ചുവരികയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

 

National

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ സംഭവം: രക്ഷാപ്രവർത്തനം അവസാനിച്ചു; മരണസംഖ്യ ആറ്

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സാകേതിൽ അഞ്ചുനില വാണിജ്യ സമുച്ചയം തകർന്നുവീണുണ്ടായ വൻ അപകടത്തിൽ മരിച്ച ആറുപേരെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ അഞ്ചുപേരും മത്സരപരീക്ഷകൾക്കായി ഡൽഹിയിൽ താമസിച്ച് പഠിച്ചിരുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. കാന്‍റീൻ ഉടമയായ സ്ത്രീയാണ് മരിച്ച ആറാമത്തെയാൾ. പരിക്കേറ്റ പത്തിലധികം പേർ എയിംസ് ട്രോമ സെന്‍റർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ 20 മണിക്കൂർ നീണ്ട വിപുലമായ തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ശനിയാഴ്ച രാത്രി 7.15-ഓടെയാണ് അപകടമുണ്ടായത്. തകർന്നുവീണ കെട്ടിടത്തോട് ചേർന്ന് താത്കാലികമായി പ്രവർത്തിച്ചിരുന്ന 'ആന്‍റി കാന്‍റീൻ' എന്ന ഭക്ഷണശാലയ്ക്ക് മുകളിലേക്കാണ് കോൺക്രീറ്റ് പാളികൾ പതിച്ചത്. പഴയ കെട്ടിടത്തിന് മുകളിൽ കോർപ്പറേഷന്‍റെ അനുമതിയില്ലാതെ രണ്ട് നിലകൾ കൂടി പുതിയതായി നിർമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 

Kerala

കായംകുളം കൊലപാതകം: തങ്കമ്മയെ കായലിൽ കെട്ടിത്താഴ്ത്തിയത് ജീവനോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അകന്ന ബന്ധു അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് എൺപതുകാരി തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്കമ്മയെ പ്രതി പ്രകാശൻ കായലിൽ കെട്ടിത്താഴ്ത്തിയത് ജീവനോടെയായിരുന്നുവെന്ന് വ്യക്തമായി. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തങ്കമ്മ മരിച്ചുവെന്ന് കരുതിയാണ് പ്രതി സ്വർണം കവർന്നത്. തുടർന്ന് കൈകാലുകൾ ബന്ധിച്ച്, മൃതദേഹം പൊങ്ങിവരാതിരിക്കാൻ കല്ലുകൾ കെട്ടിവെച്ച് കായലിലേക്ക് തള്ളുകയായിരുന്നു. എന്നാൽ കായലിൽ വീഴുമ്പോഴും ജീവനുണ്ടായിരുന്ന തങ്കമ്മയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മത്സ്യത്തൊഴിലാളിയും തങ്കമ്മയുടെ അകന്ന ബന്ധുവും അയൽവാസിയുമായ പ്രകാശനാണ് ക്രൂരമായ ഈ കൊലപാതകം നടത്തിയത്. സ്വർണവും പണവും കവരാൻ വേണ്ടിയായിരുന്നു ഇയാൾ വൃദ്ധയെ ലക്ഷ്യമിട്ടത്. വളയും കമ്മലും അടക്കം ആറര പവൻ സ്വർണമാണ് പ്രതി തങ്കമ്മയുടെ ശരീരത്തിൽ നിന്ന് കവർന്നത്.

കഴിഞ്ഞ ദിവസം തങ്കമ്മയെ കാണാതായതിനെ തുടർന്ന് അയൽവാസികൾ മകളെ വിവരമറിയിക്കുകയും, മകൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാം ദിവസമാണ് കായംകുളം കായലിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തങ്കമ്മയുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാണ് ഇതിന് പിന്നിലെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു.

തങ്കമ്മയെ കാണാതായ ദിവസം ഗ്യാസ് അടുപ്പ് നന്നാക്കാനായി പ്രകാശൻ ഈ വീട്ടിലെത്തിയിരുന്നു എന്ന വിവരമാണ് കേസിൽ വഴിത്തിരിവായത്. പോലീസ് തങ്ങളെ സംശയിക്കില്ലെന്ന ഉറപ്പിൽ നാട്ടിൽ സാധാരണ രീതിയിൽ നടന്നിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

 

International

വെടിനിർത്തൽ കരാർ നീട്ടാൻ യുഎസും ഇറാനും തമ്മിൽ ധാരണ; ഇനി വേണ്ടത് ട്രംപിന്‍റെ അനുമതി

ടെഹ്റാൻ: യുഎസും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ നീട്ടാൻ ഇരുരാജ്യങ്ങളും പ്രാഥമിക ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. ഈ നിർദേശത്തിന്മേൽ ഇനി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

ഇറാൻ ഡ്രോൺ ഓപ്പറേഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, വ്യാഴാഴ്ച കുവൈറ്റിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.

റിപ്പോർട്ടുകൾ പ്രകാരം, ഇരുരാജ്യങ്ങളും 60 ദിവസത്തെ ധാരണാപത്രത്തിനാണ് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഈ താത്കാലിക വെടിനിർത്തൽ നിലനിർത്തുന്നതിനൊപ്പം ഇറാന്‍റെ ആണവ പരിപാടിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കാനും പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ഏപ്രിൽ ആദ്യം നിലവിൽ വന്ന താത്കാലിക വെടിനിർത്തലിനെ സ്ഥിരമായൊരു സമാധാന കരാറാക്കി മാറ്റാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഈ സംഘർഷത്തിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

കൂടാതെ, ആഗോള തലത്തിൽ കപ്പൽ ഗതാഗതത്തെയും എണ്ണവ്യാപാരത്തെയും വലിയ തോതിൽ സ്വാധീനിക്കുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടാനും ഈ യുദ്ധം കാരണമായിരുന്നു.

Kerala

'പിണറായി തകർക്കാൻ പറ്റാത്ത കുന്തമുന'; ഇടതുമുന്നണി ഒറ്റക്കെട്ടാണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പിണറായി വിജയനെ രാഷ്ട്രീയമായി തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ആര് ശ്രമിച്ചാലും അത് നടക്കില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

"പിണറായി വിജയൻ എന്നാൽ തകർക്കാൻ പറ്റാത്ത കുന്തമുനയാണ്. അദ്ദേഹത്തെ തകർക്കാമെന്ന് ആരും മോഹിക്കേണ്ട" എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെയും അന്വേഷണ ഏജൻസികളുടെയും ഭീഷണികൾക്ക് മുന്നിൽ പാർട്ടി വഴങ്ങില്ലെന്നും, മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും വേട്ടയാടാനുള്ള രാഷ്ട്രീയ നീക്കങ്ങളെ ജനാധിപത്യപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഇടതുമുന്നണി ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

 

 

Kerala

'ഹാപ്പി ലാൻഡ്' അമ്യൂസ്‌മെന്‍റ് പാർക്കിന് പൂട്ടുവീഴും; ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വിനോദകേന്ദ്രമായ ‘ഹാപ്പി ലാൻഡ്’ അമ്യൂസ്‌മെന്‍റ് പാർക്കിൽ ഉണ്ടായ അപകടത്തെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

പാർക്കിന് പഞ്ചായത്ത് നൽകിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി പാർക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് ഇതേ പാർക്കിൽ മുൻപും അപകടം സംഭവിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു മുൻപരിചയം ഉണ്ടായിട്ടും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോയതെന്നും ഇതാണ് വീണ്ടും അപകടമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനം നൽകിയ ലൈസൻസ് റദ്ദാക്കി വേണ്ട പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും അമ്യൂസ്‌മെന്‍റ് പാർക്കുകളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

 

 

National

ഇഡി റെയ്ഡ്: മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിൽ പ്രതിഷേധിച്ച 57 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വസതിക്ക് മുന്നിൽ ഇഡി റെയ്ഡിനെതിരെ പ്രതിഷേധിച്ച 57 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ, പോലീസ് നിർദേശം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥർ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വസതിയിൽ പരിശോധന നടത്തിയത്. റെയ്ഡ് വാർത്ത പുറത്തുവന്നതോടെ വലിയ തോതിൽ സിപിഎം പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടുകയും കേന്ദ്ര സർക്കാരിനും ഇഡിക്കുമെതിരെ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയുമായിരുന്നു. തുടർന്നാണ് സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന 57 പ്രവർത്തകർക്കെതിരെ പോലീസ് നടപടിയെടുത്തത്.

 

National

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകൾ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടിയേക്കും

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ കൂടുതൽ സുരക്ഷിതമായി നടത്തുന്നതിനായി പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. പരീക്ഷാ ചോദ്യപേപ്പറുകൾ ചോർച്ച കൂടാതെ അതീവ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനം.

ഇതുസംബന്ധിച്ച് ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നിലവിൽ പദ്ധതിയിടുന്നത്. വ്യോമസേനയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ പ്രക്രിയ നടക്കുക.

മുൻകാലങ്ങളിൽ പ്രധാനമായും പോസ്റ്റൽ സർവീസ് വഴിയാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തിരുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർച്ച വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ്, സുരക്ഷാ വീഴ്ചകൾ പൂർണമായും ഒഴിവാക്കാൻ പ്രതിരോധ സേനയെത്തന്നെ രംഗത്തിറക്കാൻ കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗികവും അന്തിമവുമായ തീരുമാനം ഉടൻ ഉണ്ടാകും.

 

National

സിബിഎസ്ഇ മൂല്യനിർണയ വിവാദത്തിൽ അടിയന്തര അവലോകന യോഗം വിളിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തര ഉന്നതതല അവലോകന യോഗം വിളിച്ചു ചേർത്തു. ന്യൂഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ സമയബന്ധിതവും സുതാര്യവുമായി പരിഹരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.

വിദ്യാർത്ഥികളുടെ പിന്തുണ ഉറപ്പാക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, മൂല്യനിർണയവും നിരീക്ഷണവും കാര്യക്ഷമമാക്കുക, ഡിജിറ്റൽ പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുക എന്നിവയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുനൽകിയ അദ്ദേഹം, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ എല്ലാ ആശങ്കകളും അടിയന്തരമായി പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു. പരീക്ഷാ നടത്തിപ്പിലോ മൂല്യനിർണയത്തിലോ ഉണ്ടാകുന്ന യാതൊരുവിധ വീഴ്ചകളും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഇത്തവണ പന്ത്രണ്ടാം ക്ലാസിൽ 18 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഏകദേശം 98 ലക്ഷം ഉത്തരക്കടലാസുകളിലായി 40 കോടിയോളം പേജുകൾ ഡിജിറ്റൽ മൂല്യനിർണയത്തിനായി സ്കാൻ ചെയ്തിരുന്നു. ഇതിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ തങ്ങളുടെ 11 ലക്ഷത്തോളം സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ പോർട്ടൽ വഴി ഇതിനകം പരിശോധിച്ചിട്ടുണ്ട്.

പോർട്ടലിലെ ലോഗിൻ പ്രശ്നങ്ങൾ, സെർവർ തകരാർ, പണമിടപാടിലെ തടസങ്ങൾ എന്നിവയും മന്ത്രി യോഗത്തിൽ വിലയിരുത്തി. ഈ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധ പ്രൊഫസർമാരും ഡിജിറ്റൽ സിസ്റ്റം സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന പ്രത്യേക സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, സിബിഎസ്ഇ ചെയർപേഴ്സൺ രാഹുൽ സിംഗ്, ഐഐടി കാൺപൂർ ഡയറക്ടർ, മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥർ, വിവിധ പൊതുമേഖലാ ബാങ്ക് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Kerala

'അക്രമം ഇങ്ങനെയൊന്നുമല്ല, ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തെയും ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെയും ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്തുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും കോൺഗ്രസ്-ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡുകളെന്നും നേതാക്കൾ ആരോപിച്ചു.

"തിരുവനന്തപുരത്ത് സംഭവിച്ചത് ഒരു അക്രമമല്ല, അക്രമം ഇങ്ങനെയൊന്നുമല്ല" എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പ്രതികരണം. ഇത് ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുമെന്നാണ് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞത്. "ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് ഉദ്യോഗസ്ഥർ കാറുമായി പോയത്. അങ്ങനെയുള്ള സാഹചര്യത്തിൽ ഏത് ഗാന്ധിയനായാലും പ്രതികരിച്ചുപോകും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജ്യത്ത് സംഭവിച്ചത് നമ്മൾ കണ്ടതല്ലേ" എന്നും ഇ.പി. ജയരാജൻ ചോദിച്ചു. ഇഡി പരിശോധന കോൺഗ്രസ് - ബിജെപി ഡീലിന്‍റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ പാർട്ടിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും അവിടെയുണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. ഇത്രയും വലിയ പ്രതിഷേധം നടക്കുമ്പോൾ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമേ ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങേണ്ടിയിരുന്നുള്ളൂ എന്നും ഇതിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം മുൻ കൗൺസിലർ ഐ.പി ബിനു പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിപിഎം മുൻ കൗൺസിലറും പാളയം ലോക്കൽ കമ്മിറ്റി അംഗവുമായ ഐപി ബിനു പോലീസിൽ കീഴടങ്ങി. തിരുവനന്തപുരത്ത് ഇഡി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.

റെയ്ഡിന്‍റെയും ചോദ്യം ചെയ്യലിന്‍റെയും ഭാഗമായി എത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ബിനു ചീമുട്ടയെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നാണ് ബിനു ഇപ്പോൾ സ്റ്റേഷനിലെത്തി കീഴടങ്ങിയിരിക്കുന്നത്.

അതേസമയം, ഈ കേസിൽ അറസ്റ്റിലായ മറ്റ് അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അവധി ദിവസമായിരുന്നിട്ടും മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. കേസിൽ ഇതുവരെ എട്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കനത്ത പോലീസ് സുരക്ഷയിലാണ് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ പൂജപ്പുര ജയിലിലേക്ക് മാറ്റും.

 

National

വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് 2026-ലെ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. യോഗ്യതാ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളെച്ചൊല്ലി ഫെഡറേഷനും പ്രമുഖ താരവും തമ്മിൽ നിലനിൽക്കുന്ന നിയമപോരാട്ടം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

പരിഷ്കരിച്ച യോഗ്യതാ നയം അനുസരിച്ച് വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ഗുസ്തി ഫെഡറേഷന്‍റെ നിലപാട്. എന്നാൽ ഇതിനെതിരെ വിനേഷ് കോടതിയെ സമീപിക്കുകയും, താരത്തിന് അനുകൂലമായി ഡൽഹി ഹൈക്കോടതി താത്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ഫെഡറേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

 

National

ത്വിഷ ശർമയുടെ മരണം: റിട്ട. ജഡ്ജിയും അമ്മായിയമ്മയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു

ഭോപ്പാൽ: ഭോപ്പാലിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ത്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച ഭോപ്പാലിൽ വെച്ച് സിബിഐ ഇവരെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഗിരിബാലയുടെ മകനും ട്വിഷയുടെ ഭർത്താവുമായ സമർത്ഥ് സിംഗ് കഴിഞ്ഞ ആഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു.

മേയ് 12-നാണ് ത്വിഷ ശർമയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേയ് 15-ന് ഭോപ്പാൽ അഡീഷണൽ സെഷൻസ് കോടതി ഗിരിബാലയ്ക്ക് അനുവദിച്ച ഇടക്കാല ആശ്വാസം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ത്വിഷയുടെ ശരീരത്തിൽ മരണത്തിന് തൊട്ടുമുമ്പുണ്ടായ ഏഴോളം പരിക്കുകളുണ്ടായിരുന്നുവെന്നും, ഇത് ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

കൂടാതെ, നിരവധി നോട്ടീസുകൾ നൽകിയിട്ടും ഗിരിബാല അന്വേഷണത്തോട് സഹകരിച്ചില്ലെന്നും വാട്‌സ്ആപ്പ് ചാറ്റുകൾ ത്വിഷ നേരിട്ട മാനസിക പീഡനത്തിന് തെളിവാണെന്നും അഡ്വക്കേറ്റ് ജനറൽ പ്രശാന്ത് സിംഗ് വ്യക്തമാക്കി. സൈബർ ക്രൈം, സൈബർ ഫോറൻസിക്സ്, ക്രൈം സീൻ മാനേജ്മെന്‍റ് എന്നിവയിൽ വിദഗ്ധ പരിശീലനം ലഭിച്ച റിട്ടയേർഡ് ജുഡീഷ്യൽ ഓഫീസറാണ് ഗിരിബാല സിംഗ്. തന്‍റെ ഈ ഔദ്യോഗിക പശ്ചാത്തലവും അറിവും ഉപയോഗിച്ച് ഇവർ തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന ഗുരുതരമായ ആരോപണവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിവാഹത്തിന് ശേഷം ആദ്യ ദിവസം മുതൽ ഭർത്താവ് സമർത്ഥും അമ്മായിയമ്മ ഗിരിബാലയും ചേർന്ന് ട്വിഷയെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന്‍റെ അന്വേഷണം സംസ്ഥാന പോലീസിൽ നിന്നും സിബിഐ ഏറ്റെടുത്തത്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് സിബിഐ എഫ്ഐആർ റീ-രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് പെൺകുട്ടി ഭർതൃഗൃഹത്തിലേക്ക് പോകുന്ന സമയത്ത് ഗിരിബാല രണ്ട് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും പെൺകുട്ടിയുടെ വീട്ടുകാർ ഇത് നൽകിയിരുന്നതായും സിബിഐ എഫ്ഐആറിൽ പറയുന്നു.

 

National

രാജ്യസഭയിലേക്കില്ലെന്ന് തീർത്തുപറഞ്ഞ് സിദ്ധരാമയ്യ; 'കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരും'

ബംഗളൂരു: കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ രാജ്യസഭാ വാഗ്ദാനം സ്നേഹത്തോടെ നിരസിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് താത്പര്യമില്ലെന്നും കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

"ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു, അതിനാൽ ഞാൻ രാജി സമർപ്പിച്ചു. പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്" - സിദ്ധരാമയ്യ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി ക്യാന്പയ്ന് കരുത്തു പകരാൻ സിദ്ധരാമയ്യയെപ്പോലെയുള്ള മുതിർന്ന, ഒബിസി വിഭാഗത്തിലെ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരികയും, ഒപ്പം ഡി.കെ. ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുകയുമായിരുന്നു ഹൈക്കമാൻഡിന്‍റെ ലക്ഷ്യം. ഇതിനായിട്ടാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ദില്ലിയിലേക്ക് പോകാൻ താല്പര്യമില്ലെന്ന് സിദ്ധരാമയ്യ തീർത്തുപറയുകയായിരുന്നു.

ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചനകൾ.

 

Latest News

Corehub Up